Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/National News/New Delhi/ജീവനക്കാരുടെ പണിമുടക്കം അനക്കമില്ലാതെ ധനവകുപ്പും മന്ത്രിയും.
New Delhi

ജീവനക്കാരുടെ പണിമുടക്കം അനക്കമില്ലാതെ ധനവകുപ്പും മന്ത്രിയും.

By News Desk
8 January 2025 3 Min Read
0

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്കം നോട്ടീസ് നൽകിയിട്ടും അനക്കമില്ലാതെ സംസ്ഥാന ധനവകുപ്പും മന്ത്രിയും.ധനവകുപ്പിലൊന്നു വിളിച്ചു നോക്കി. ചർച്ച വല്ലതും ഉണ്ടോ എന്നറിയാൻ. ആർക്കും അറിയില്ല. പണിമുടക്ക് പോലും ചിലർ അറിഞ്ഞിട്ടില്ല. ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് സർക്കാർ ഗൗരവമായി കാണുന്നില്ല എന്നർത്ഥം. സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി അറിയാവുന്നവരല്ലെ എല്ലാം എന്നാണ് ഒരു ഉദ്യോഗസ്ഥൻ്റെ കമൻ്റ്. അപ്പോൾ മറുചോദ്യത്തിന് ഇടം നൽകാതെ കട്ട്. ജീവനക്കാർ എന്തു പിഴച്ചു എന്ന് സ്വയം ചോദിച്ചു. ഇതാണ് നമ്മുടെ സ്ഥിതി.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡി എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പിലാക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കം. എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സെറ്റോ സംഘടനയും 22 ന് പണിമുടക്കുന്നുണ്ട്. അവരുടെ ഡിമാൻ്റിൽ പങ്കാളിത്തപെൻഷനുമുണ്ട് എന്നതാണ് വിചിത്രം. കാരണം നടപ്പാക്കിയവർ തന്നെ സമരം ചെയ്യുന്നു.അവർ ചോദിക്കുന്ന ചില ചോദ്യങ്ങളുമുണ്ട് അവ കൂടി വായിക്കാം.എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന് യു.ഡി.എഫിന്റെ ലെയ്സൺ കമ്മിറ്റി കൂടി തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ പങ്കാളിത്ത പെന്‍ഷന്‍ പിൻവലിക്കുമെന്ന് 2016 ലേയും 2021 ലേയും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയത് അധികാരത്തിലേറിയിട്ട് നാളിതു വരെ പദ്ധതി പിൻവലിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കില്ലായെന്ന ഉറപ്പിൽ 5721/- കോടി രൂപ വായ്പയെടുത്ത് പങ്കാളിത്ത പെൻഷൻ ജീവനക്കാരെ വഞ്ചിക്കുകയാണ്. കേന്ദ്രവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാര്‍ വിഹിതം 14 ശതമാനം നൽകുമ്പോൾ കേരളത്തില്‍ മാത്രം 10 ശതമാനം. സര്‍വ്വീസിലിരിക്കെ മരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ജോലി കിട്ടുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കണമെന്ന യു.ഡി.എഫ്. തീരുമാനം അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി വെട്ടിച്ചുരുക്കി. ഡി.സി.ആര്‍.ജി കേരളത്തില്‍ വേണ്ടെന്ന് വെച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു കഴിഞ്ഞു. 2024 ജൂലൈ 1 ന് അഞ്ചു വർഷ ശമ്പള പരിഷ്കരണ തത്വം അനുസരിച്ച് ശമ്പളം പരിഷ്കരിക്കേണ്ടതാണ്. എന്നാൽ പരിഷ്കരണ തീയതി പിന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും നാളിതുവരെ ഒരു ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല. നിലവിൽ 6 ഗഡു 19% ക്ഷാമബത്ത കുടിശ്ശികയാണ്‌. അനുവദിച്ച രണ്ട് ഗഡു ക്ഷാമബത്തയുടെ 78 മാസത്തെ കുടിശ്ശിക അനുവദിച്ചിട്ടില്ല. അഞ്ച് വര്‍ഷമായി ലീവ്‌ സറണ്ടര്‍ നല്‍കുന്നില്ല. 2019-ലെ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക നാലു ഗഡുക്കളിലായി നൽകുമെന്ന ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടും നാളിതുവരെ നൽകിയിട്ടില്ല. മെഡിസെപ്പിന്റെ പേരില്‍ പ്രതിമാസം കൃത്യമായ വിഹിതം പിടിക്കുന്നതല്ലാതെ ആ പദ്ധതിയില്‍ ആശുപത്രികളെ സഹകരിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികൾ പോലും പദ്ധതിയുമായി സഹകരിക്കുന്നില്ല.സംസ്ഥാനത്ത്‌ അതിരൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ക്ലിപ്ത വരുമാനക്കാരായ സംസ്ഥാന ജീവനക്കാരും അധ്യാപകരും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. വിലക്കയറ്റത്തെ സമീകരിക്കാന്‍ അനുവദിക്കുന്ന ക്ഷാമബത്ത നിരന്തരം നിഷേധിക്കുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാം പുറമെ ഇൻഷുറൻസ് പരിരക്ഷയുടെ പേരിൽ ജീവാനന്ദം പദ്ധതി നടപ്പിലാക്കി പ്രതിമാസ ശമ്പളത്തിന്റെ 25 ശതമാനം കവർന്നെടുക്കാൻ ശ്രമിക്കുന്നു. എച്ച്. ബി എ, സി.സി.എ എന്നിവ നിർത്തലാക്കി. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ സർവ്വീസ് വെയിറ്റേജ് നിഷേധിച്ചു. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ നിർബാധം തുടരുന്നു. രാഷ്ട്രീയ പകപോക്കലിലൂടെ നവീൻ ബാബുമാരെ സൃഷ്ടിക്കുന്നു. കഴിഞ്ഞ എട്ടര വർഷമായി അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന കടുത്ത നീതി നിഷേധങ്ങൾക്കെതിരെ പണിമുടക്കമല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.ഇനി ധനകാര്യ മന്ത്രി ഇത് കേട്ട ഭാവം പോലുമില്ല. സെക്രട്ടറിയേറ്റിലെ ചില ജീവനക്കാർ പറയുന്നത് ശമ്പളമെങ്കിലും കിട്ടിയാൽ മതിയായിരുന്നു. ഇത് കേട്ട് ഞെട്ടിയവരും ഉണ്ട്. സർവീസ് പെൻഷൻകാരും സമരത്തിലാണ്. അവർ മുഖ്യമന്ത്രിക്ക് പെൻഷൻകാർ ഒപ്പിട്ട ഭീമ ഹർജിയുമായി പോവുകയാണ്. ഒപ്പം ജനുവരി 20 ന് സെക്രട്ടറിയേറ്റ് മാർച്ചും.2025 ജനുവരി 1 പ്രാബല്യത്തില്‍ കേന്ദ്രം ക്ഷാമബത്ത 3 ശതമാനം പ്രഖ്യാപിക്കും. ഇതോടെകേരളത്തില്‍ ക്ഷാമബത്ത 22 ശതമാനമായി ഉയരും. 2024ല്‍ അനുവദിച്ച 3 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അവസാനമായി ലഭിച്ചത്. അതാകട്ടെ 2021 ജൂലൈ മാസം മുതല്‍ ലഭിക്കേണ്ടതാണ്. ഇതോടെ ജീവനക്കാര്‍ക്ക് ആകെ 12 ശതമാനം ക്ഷാമബത്തയാണ് കേരളത്തില്‍ ലഭിക്കുന്നത്. 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ, 2024 ജനുവരി, 2024 ജൂലൈ എന്നീ മാസങ്ങളിലെ 6 ഗഡു ക്ഷാമബത്ത ഇനിയും ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. 2025 ജനുവരിയിലെ ക്ഷാമബത്ത കുടിയാകുമ്ബോള്‍ ക്ഷാമബത്ത കുടിശിക 7 ഗഡുക്കള്‍ ആയി ഉയരും. 2025 ജനുവരി 1 പ്രാബല്യത്തില്‍ ആകെ 34 ശതമാനം ലഭിക്കേിടത്ത് സംസ്ഥാന ജീവനക്കാര്‍ക്ക് വെറും 12 ശതമാനം മാത്രമാണ് ലഭിക്കുന്നത്.കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിയാണ് കെ.എൻ ബാലഗോപാൽ എന്നു പറയുന്നവരും ധാരാളമുണ്ട്. ഉള്ള വിഭവം കൊണ്ട് ഓണം പോലെ, കടമെടുത്ത് ആഡംബരം കാട്ടണ്ട എന്നാണ് നയം. പക്ഷേ വികസന പ്രവർത്തനങ്ങൾക്ക് കടം വേണമല്ലോ, വികസനം മണ്ണും കല്ലും സിമൻ്റും കോൺക്രീറ്റ് ബിൽഡിംഗുമായി മാറാതിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കണം. കഴിഞ്ഞ 15 വർഷത്തെ കോൺക്രീറ്റ് ബിൽഡിംഗിസിൻ്റെ കണക്കെടുത്താൽ മെയിൻ്റനൻസിനു മാത്രം ചിലവഴിച്ചതുക എത്രയാണ്, ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ, കോർപ്പറേഷൻ മുനിസിപ്പാലിറ്റികൾ ചിലവഴിച്ചതുക എത്രയാണ്. വികസനത്തിൻ്റെ പേരിൽ നടത്തുന്ന ധൂർത്തും കമ്മീഷനും കൂടി ധനകാര്യ മന്ത്രി ഒന്നു കാണണം. ഒരു ഉദാഹരണം കൊട്ടാരക്കര താലൂക്ക് ആശുപത്രി തന്നെ?പാവപ്പെട്ട ജീവനക്കാരൻ്റേയും, പെൻഷൻകാരുടേയും അവസ്ഥ കൂടി കാണേണ്ട ധനകാര്യ മന്ത്രി മിണ്ടാതിരിക്കരുത്.

പത്രാധിപർ.

Author

News Desk

Follow Me
Other Articles
Previous

Mars Bound: How NASA Is Preparing for Its First Human Mission

Next

From Trend to Staple: Why Plant-Based Burgers Are Here for Good

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Odkryj nieznane tajemnice winairlines recenzja i podróżuj lepiej 28 April 2026
  • മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾക്കെതിരെ പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക് 27 April 2026
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക ജോയിന്റ് കൗണ്‍സില്‍ . 27 April 2026
  • അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. 26 April 2026
  • കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്തു കൊന്നു 26 April 2026
  • ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 April 2026
  • ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം… ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. 25 April 2026
  • വേനല്‍ പ്രതിരോധം – സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ജില്ലാ കലക്ടര്‍ 25 April 2026
  • പി.കെ. ശ്രീധരൻ …. ചെങ്ങളായി.എഴുതുന്നു. വിവേകിന്റെ ക്ഷേത്ര ദർശനം എഴുതുന്നു സോഷ്യൽ മീഡിയാ ചർച്ച ചെയ്യുന്നു. എഴുത്തുകാരന്റെ വാദവും വിവാദമായോ? 22 April 2026
  • അശ്വ പത്താം വാർഷികാഘോഷം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം. 15 April 2026
  • ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു. 15 April 2026
  • തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം. 7 April 2026
  • സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ് 7 April 2026
  • സിനിമാ ലോകത്തെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സജിത മഠത്തിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 3 April 2026
  • എഫ്‌സിആര്‍എ ഭേദഗതി ബില്‍ 2026 ഭരണഘടനാ വിരുദ്ധവും കിരാതവും: എസ്.ഡി.പി.ഐ 1 April 2026
  • ദേവാലയത്തില്‍ മോഷണം-പ്രതി മണിക്കുറുകള്‍ക്കുള്ളില്‍ പിടിയില്‍ 22 March 2026
  • ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് 1998-നും 2012-നും ഇടയിൽ ജനിച്ച ജെൻ സി (Gen Z) തലമുറയിൽ ലൈംഗിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുന്നതായി പുതിയ പഠനങ്ങൾ 20 March 2026
  • മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി-ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് 16 March 2026
  • ഇ-ട്രഷറി സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി: മന്ത്രി കെ.രാജൻ 13 March 2026
  • ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, 12 March 2026
  • സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 9 March 2026
  • മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത് 9 March 2026
  • നഷ്ടമായ ഫോണുകള്‍ കണ്ടെത്താനായി കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 122 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി . 7 March 2026
  • അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു 7 March 2026
  • T20 ലോകകപ്പ് ഫൈനൽ ; ഫൈനൽ പോരാട്ടം 6 March 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme