മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്.
ആ അമ്മക്ക് രക്ഷപ്പെടാമായിരുന്നു.. പക്ഷേ തന്റെ കുഞ്ഞില്ലാതെ രക്ഷപെട്ടിട്ട് എന്തിനാണെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും
മരണത്തിന് പോലും വേർപെടുത്താനാകാത്ത മാതൃസ്നേഹത്തിന്റെ നോവാകുന്ന കാഴ്ചയാണിത്. മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി ഡാമിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടം ഒൻപത് ജീവനുകളാണ് കവർന്നെടുത്തത്. ഡൽഹിയിൽ നിന്നുള്ള ആ കുടുംബത്തിന്റെ യാത്ര അപ്രതീക്ഷിതമായ ദുരന്തത്തിലാണ് അവസാനിച്ചത്.

രക്ഷാപ്രവർത്തകർ വെള്ളത്തിൽ നിന്നും ആ അമ്മയെയും കുഞ്ഞിനെയും കണ്ടെടുത്തപ്പോൾ കണ്ട കാഴ്ച കണ്ടുനിന്നവരുടെ കണ്ണു നിറയ്ക്കുന്നതായിരുന്നു. ജീവൻ വെടിഞ്ഞിട്ടും തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച ആ കൈകൾ അയഞ്ഞിരുന്നില്ല. താൻ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റിനുള്ളിൽ ആ കുഞ്ഞിന് ഒരു സുരക്ഷിത കവചമൊരുക്കാൻ മരണം വരെ ആ അമ്മ പോരാടി.
ലൈഫ് ജാക്കറ്റിന്റെ സഹായത്താൽ ആ അമ്മയ്ക്ക് സ്വയം രക്ഷപെടാൻ സാധിക്കുമായിരുന്നു. എന്നാൽ തന്റെ ജീവനേക്കാൾ വില മകന്റെ ശ്വാസത്തിന് നൽകിയ ആ അമ്മ, മകനില്ലാത്തൊരു ലോകത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിട്ടുണ്ടാകില്ല. പ്രാണൻ പോകുമ്പോഴും തന്റെ കയ്യിലിരുന്ന നിധിയെ മരണത്തിനു വിട്ടുകൊടുക്കാതെ ആ അമ്മ ചേർത്തുപിടിച്ച. മരണത്തിന്റെ തണുപ്പിലും ആ കുഞ്ഞിന് തന്റെ അമ്മയുടെ മാറിലെ ചൂട് അനുഭവപ്പെട്ടിട്ടുണ്ടാകാം.
കടപ്പാട്:സോഷ്യൽ മീഡിയാ.





