ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇതുവരെ 180 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ടെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാൻ നഗരങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇറാൻ തിരിച്ചടിയായി ടെൽ അവീവിലേക്ക് ഖൈബർ മിസൈലുകൾ വിക്ഷേപിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തലുമായി രംഗത്തെത്തി. കഴിഞ്ഞ നവംബറിൽ തന്നെ ഇതിനുള്ള പദ്ധതികൾ ഇസ്രായേൽ തയ്യാറാക്കിയിരുന്നു എന്നാണ് വിവരം. ഖമനേയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു.
ഇറാനിലെ യുദ്ധം അവസാനിപ്പിച്ച ശേഷം തന്റെ ഭരണകൂടം ക്യൂബയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ക്യൂബൻ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അദ്ദേഹം അഭിനന്ദിച്ചു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




