അജിത് ഡോവൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി.
നാഷണൽ സെക്യൂരിറ്റി അഡ്വൈസർ അജിത് ഡോവൽ സാർ കഴിഞ്ഞ ദിവസം ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാരുമായി കൂടിക്കാഴ്ച നടത്തി. രാജ്യം വലിയൊരു കപ്പൽ പോലെയാണെന്നും നമ്മൾ ഒന്നിച്ചു തുഴഞ്ഞാൽ മാത്രമേ ലക്ഷ്യത്തിൽ എത്തൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. “നമ്മൾ ഒന്നിച്ചു നീന്തും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ചർച്ചയായിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എല്ലാവരുടെയും സഹകരണം വേണമെന്ന കൃത്യമായ മെസ്സേജ് ആണ് അദ്ദേഹം നൽകിയത്.
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യൻ സൈന്യത്തിലേക്കും പാരാമിലിട്ടറി ഫോഴ്സിലേക്കും മുസ്ലീം സമുദായത്തിൽ നിന്നുള്ള യുവാക്കളുടെ പങ്കാളിത്തം വലിയ രീതിയിൽ കൂടിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഇത് രാജ്യത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പണ്ഡിതന്മാരും ഇതിനോട് നല്ല രീതിയിൽ തന്നെയാണ് പ്രതികരിച്ചത്.
സത്യത്തിൽ ഇത്തരം ചർച്ചകൾ നമ്മുടെ രാജ്യത്ത് ഒരുപാട് നടക്കേണ്ടതുണ്ട്. പലപ്പോഴും തെറ്റിദ്ധാരണകൾ കാരണം ആളുകൾ തമ്മിൽ അകന്നു പോകാറുണ്ട്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വന്ന് ഇങ്ങനെ സംസാരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഏപ്രിൽ 18-നായിരുന്നു ഈ മീറ്റിംഗ് നടന്നത്. ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണെന്നും അത് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഡോവൽ സാർ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.





