ദേശാഭിമാനി എന്തു ചെയ്തു എന്ന് ചോദിച്ചാൽ , മോഹൻലാലിനു വേണ്ടി മോഹൻലാലിൻ്റെ സമ്മതമില്ലാതെ മോഹൻ ലാലിൻ്റെ പേര് വച്ചെഴുതിയ ലേഖനമാക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണം എഴുതി.
ലേഖനത്തിൽ മോഹൻലാലിൻ്റെ സ്വന്തം അമ്മയുടെ മരണത്തിനു ശേഷം ഏറെ വേദനിപ്പിച്ചത് രണ്ടാമത്തെ അമ്മയായ കവിയൂർ പൊന്നമ്മയുടെ മരണമാണെന്ന് ചീഫ് എഡിറ്റർ എഴുതി .മോഹൻലാലിൻ്റെ സ്വന്തം അമ്മ ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന കാര്യം ചീഫ് എഡിറ്റർക്ക് അറിയില്ലായിരുന്നു.ദേശാഭിമാനി ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിന് സസ്പെൻഷൻ.




