തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അന്ന് ഓഫീസ് സെക്രട്ടറിയായിരുന്ന തീരുർ സതീഷ് കേരളത്തിലെ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. കുഴൽപ്പണമായി എത്തിച്ചത് ബി.ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫണ്ട്മായ് ബന്ധപ്പെട്ട് പടല പിണക്കൾ ഉണ്ടായിരുന്നു. ഓഫീസിൽ പണം എത്തിച്ചത് ചാക്കിൽ കെട്ടിയെന്നും സതീഷിൻ്റെ വെളിപ്പെടുത്തൽ.കെ സുരേന്ദ്രൻ ഓഫീസിൽ എത്തുമ്പോൾ പ്രതി ധർമ്മരാജൻ ആഫീസിലുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണ്.കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും തിരൂർ സതീശ് പറഞ്ഞു.




