തൃശൂർപൂരംകലക്കൽ സംബന്ധിച്ച് ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്.കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത്തമ്പുരാൻ്റെ കണ്ടുപിടുത്തം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ തലയിൽ ചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് എന്നും പറഞ്ഞിട്ടുണ്ട്. പിന്നെയും പലതും പറഞ്ഞിട്ടുണ്ട്,പൂരം കലക്കൽ വേളയിൽ ഒരു ചിത്രം പുറത്ത് വന്നിട്ടുണ്ട്. കലക്കലിൽ പ്രതിഷേധിക്കുന്ന ഭക്ത ജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം . ചാരനിറത്തിലുള്ള ഷർട്ടുധാരി, ഇരു കൈകളും ലോക രക്ഷകനായ കർത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്ക് ഉയർത്തി അനുഗ്രഹിക്കും വണ്ണമുള്ള ചിത്രം അവസാനം എത്തുന്നത് വാഹനാപകടത്തിൽ ആദ്യ രക്തസാക്ഷിയായ വലിയകോയിതമ്പുരാന് ആദരാഞ്ജലികൾ.




