പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തോട് ‘എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. സരിന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ ഇടത് വോട്ടുകള്‍ക്ക് പുറമേ നിന്നുള്ള വോട്ടുകളും സരിന് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.എന്നാൽ ഇടതിന് മുൻതൂക്കമില്ലാത്ത മണ്ഡലമാണ് പാലക്കാട് യുഡിഎഫിനും ബിജെ.പിക്കും ഒരുപോലെ മുൻതൂക്കമുള്ള പാലക്കാട് പിടിക്കുക ബി ജെ പി യുടെ ആവശ്യമാണ് .ഇടതിൻ്റെയും ആവശ്യമാണ്. എന്നാൽ വിമതരുടെ തലവേദന കോൺഗ്രസിനേയും ബിജെ.പിയേയും ഒരുപോലെ ആക്രമിക്കുന്നുണ്ട്. ഇത് മുതലാക്കാൻ എൽഡിഎഫിന് കഴിയണം.സരിത് വരുന്നതോടെ പാലാക്കാട് ചൂടാകും. കോൺഗ്രസിനേയും ഒപ്പം ബിജെപിയേയും കടന്നാക്രമിക്കാൻ സരിത് ശ്രമിക്കും




