പീഡനത്തിൻ്റെ പേരിൽ കളവ് പറഞ്ഞ ആളാകുന്ന പ്രവണത ശരിയോ? ദുബായിൽ പീഡിപ്പെച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ താമസിക്കുന്നു. പി ഡിപ്പിച്ച ആൾ പറയുന്ന ഹോട്ടലിൽ താമസിച്ചിട്ടില്ല.നിവിൻ പോളി ക്കെതിരെയുള്ള ആരോപണം തെറ്റെന്ന് തെളിയുന്നു.പോലീസ് അന്വേഷണത്തിൽ പോലീസിനും ഇതാണ് കണ്ടെത്തെനായത്. ഇത് വ്യക്ത വരുത്തേണ്ടതുണ്ട് യാത്ര രേഖകൾ പരിശോധിക്കും ഹോട്ടൽ അധികാരികളിൽ നിന്നും വിവരങ്ങൾ അരായാനും പോലീസ് ശ്രമിക്കും.ആദ്യ പരാതി പോലീസിന് കിട്ടിയപ്പോൾ നടത്തിയ അന്വേഷണത്തിലും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്ന തായ് ഊന്നുകൽ പോലീസ് പറഞ്ഞതായ് അറിയാൻ കഴിഞ്ഞത്.അന്ന് 6 പേർക്ക് എതിരെ ആയിരുന്നു കേസ് നൽകിയത്. നിവിൻ ആറാം പ്രതിയാണ് . കോട്ടയം സ്വദേശികളായ ശ്രേയ , സിനിമാ നിർമ്മാതാവ് എം.കെ സുനിൽ, എറണാകുളത്ത് താമസ്സ ക്കാരായ ബിനു, ബഷീർ, കുട്ടൻ എന്നിവരും പ്രതികളാണ്.ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ പരാതിയാണ് ഇപ്പോൾ നിവിൻ പോളി ക്കെതിരെയുള്ള അന്വേഷണം നടക്കുന്നത്. പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നിവിൻ പോളി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.




