തിരുവനന്തപുരം:സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും. അതിനുള്ള നടപടികൾ ആരംഭിച്ചു. അതേ സമയം സസ്പെൻഷനിലായ പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു. തന്നെ ്് സസ്പെൻഡ് ചെയ്യുന്നതിന് മുന്നേ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പ്രശാന്ത് പറയുന്നത് .എന്നാൽ ചീഫ് സെക്രട്ടറിയുടെ നിലപാട് ജയതിലകിനെതിരെ അധിക്ഷേപം പരസ്യമായതിനാൽ വിശദീകരണത്തിൻ്റെ ആവശ്യമില്ലെന്നാണ്. ഈ സാഹചര്യത്തിൽ പ്രശാന്തിൻ്റെ പരാതിക്ക് പരിഹാരം ഉണ്ടാകുമോ?എന്നാൽ വാട്ട്സാപ്പ് ഗ്രൂപ്പ് നിർമ്മിച്ച ഗോപാലകൃഷ്ണനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ചില ഐ എ എസ് ഉദ്യോഗസ്ഥർ.എന്നാൽ സർവീസ് ചട്ട ലംഘനം നടത്തിയ ഒരാളെ നടപടി എടുക്കാൻ വൈകിയാൽ വീണ്ടും പ്രശാന്തന്മാർ ഉണ്ടാകും എന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ നടപടി മയപ്പെടുത്താനും തീരുമാനിച്ചെങ്കിലും മൃദു ഹിന്ദുത്വ നിലപാട് എന്ന അക്ഷേപം കേൾക്കേണ്ടിവരും എന്നതും തിരിച്ചറിഞ്ഞാണ് ഗോപാലകൃഷ്ണനെതിരെയുള്ള നടപടി ‘




