ദീപക് എന്ന നിരപരാധിയുടെ മരണം ഒരു വേദനയായി നിൽക്കുമ്പോൾ, ആ കുടുംബത്തിന് താങ്ങായി, നീതിക്ക് വേണ്ടി പോരാടുമെന്ന് ഉറപ്പ് നൽകി അഡ്വ. ഫൗസി ഹബീബ് രംഗത്ത്. നിയമം, കോടതി, പോലീസ് ഇതെല്ലാം വെറുതെയാണെന്ന് ആരും വിചാരിക്കരുത് എന്നും, നിയമത്തിന്റെ എല്ലാ സപ്പോർട്ടും പെണ്ണിന് മാത്രമല്ല, ഏതൊരു മനുഷ്യനും ഉണ്ട് എന്നും ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ വ്യക്തമാക്കി.
പണമുണ്ടാക്കാൻ ഇതിനേക്കാൾ നല്ല വഴി വേറെ ഉണ്ട്. ഏതൊരു മനുഷ്യനും അഭിമാനം എന്നൊന്നുണ്ട്. ഒരു പെൺകുട്ടിയുടെ ‘വൈറൽ വീഡിയോ’ മോഹത്തിന് ബലിയാടായത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളാണ്. അഭിമാനം തകർന്നുപോയ ഒരു മനുഷ്യൻ ഇന്നലെ രാത്രി ജീവനൊടുക്കിയപ്പോൾ, നമ്മൾ തോറ്റത് സോഷ്യൽ മീഡിയയുടെ ക്രൂരതയ്ക്ക് മുന്നിലാണ്. എന്നാൽ ഇനി അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല.
സോഷ്യൽ മീഡിയയിൽ ആളുകളെ പറ്റിക്കാൻ എളുപ്പമാണ്, എന്നാൽ കോടതിയിൽ തെളിവുകളാണ് സംസാരിക്കുക. ദീപക്കിന്റെ കണ്ണീരിന് അവിടെ കണക്ക് പറയേണ്ടി വരും. ആ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഈ അഭിഭാഷകയ്ക്ക് നമുക്ക് എല്ലാവിധ പിന്തുണയും നൽകാം.
ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ നിയമം കയ്യിലെടുത്ത് ആരെയും വിചാരണ ചെയ്യാമെന്ന് കരുതുന്ന ‘കണ്ടന്റ് ക്രിയേറ്റർമാർ’ക്കുള്ള മറുപടിയായിരിക്കണം ഈ കേസ്!
വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്.

“ബസ്സിൽ വെച്ചു മോശമായി പെരുമാറി എന്ന് കാണിച്ചു യുവതി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം റീലിലെ യുവാവ് ആത്മഹത്യാ ചെയ്തു!”
ആദ്യമേ പറയട്ടെ, ഒരാൾക്ക് നേരെ ഒരു അതിക്രമം നടന്നാൽ അതിന് തീർപ്പ് ഉണ്ടാക്കേണ്ട സ്ഥലമല്ല സോഷ്യൽ മീഡിയ. ഇത് കോടതിയോ നിയമസംവിധാനമോ അല്ല. ഇവിടെ ഉണ്ടാകുന്ന തീർപ്പുകൾക്ക് ഇതുപോലെ ജീവന്റെ വിലയുണ്ട്!
നമുക്ക് നേരെ ഒരു അതിക്രമം നടന്നാൽ നിങ്ങൾക്ക് അത് വീഡിയോ എടുക്കാം. ആരും കുറ്റം പറഞ്ഞില്ല. പക്ഷെ അത് തെളിവിനായി മാത്രം ആകണം. അല്ലാതെ അത് പരസ്യമായി പോസ്റ്റ് ചെയ്താൽ നിങ്ങളുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടും എന്നതിൽ തർക്കമില്ല!
ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചാൽ എങ്ങിനെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നത് എന്ന് നമ്മൾ കാണുന്നതാണ്. വധശിക്ഷ വരെ വിധിച്ചു കളയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ കാണിക്കുന്ന വ്യക്തിക്ക് എന്തൊക്കെ കേൾക്കുകയും അനുഭവിക്കുകയും ചെയേണ്ടി വരും എന്നത് നമുക്ക് ഊഹിക്കാൻ സാധിക്കില്ല!
ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല. ഈ നാട്ടിൽ യഥാർത്ഥത്തിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണ്.
ഇങ്ങനെയുള്ള കേസുകൾ കൂടുമ്പോൾ യഥാർത്ഥ കേസുകൾ പോലും സംശയ മുനയിൽ ആകും. സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാൻ കൂടി തോന്നാതെ ആകും. അത് യഥാർത്ഥ വേട്ടക്കാർക്ക് കൂടുതൽ സൗകര്യം ആകുകയേയുള്ളു!
കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസ്സിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്.
പക്ഷെ അതിനുള്ള വഴി ഇതല്ല!
ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വീഡിയോ തെളിവിനായി എടുക്കാം. പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല സഹോദരി.
നിങ്ങൾക്ക് മാന്യമായി പരാതി കൊടുക്കാമായിരുന്നു. ആ വീഡിയോയിൽ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ അയാൾക്കെതിരെ കേസ് എടുക്കട്ടെ. അന്വേഷിക്കട്ടെ.
അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി?
എന്നിട്ട് നിങ്ങൾക്കിപ്പോൾ നീതി കിട്ടിയോ?
സോഷ്യൽ മീഡിയയിൽ കയ്യിൽ കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുക…
അപ്പുറത്ത് നില്കുന്നവനും ഒരു ജീവിതം ഉണ്ട് എന്ന്…!
Dr. Soumya Sarin
കടപ്പാട് സോഷ്യൽ മീഡിയാ
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





