ടെഹ്‌റാനിലെ ഒരു സർവ്വകലാശാലയിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ അടിവസ്ത്രം അഴിച്ചുമാറ്റിയ ഇറാനിയൻ സ്ത്രീക്കെതിരെ കുറ്റം ചുമത്തില്ലെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
നവംബറിൽ യൂണിവേഴ്സിറ്റി കാമ്പസിൽ യുവതിയെ ബലം പ്രയോഗിച്ച് തടങ്കലിൽ വയ്ക്കുന്നതിന് മുമ്പ് വസ്ത്രം അഴിച്ച നിമിഷം പകർത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നും കുടുംബത്തിലേക്ക് മടങ്ങിയെന്നും ഇറാനിയൻ ജുഡീഷ്യറി വക്താവ് പറഞ്ഞു.
അവളുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് ഇടവരുത്തി ആംനസ്റ്റി ഇൻ്റർനാഷണൽ അവളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇറാനിയർ ജൂഡിഷ്യറിയുടെ തീരുമാനം.




