പാട്ടും കുരവയുമായി പൈതൃക പാരമ്പര്യത്തിൽ ആറന്മുള വള്ളസദ്യ നടത്തുവാൻ ജില്ലാ വെറ്റിനറി കേന്ദ്രം ഒരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒന്നിനാണ് വള്ളസദ്യപ്രമുഖ വള്ളസദ്യ അമരക്കാരൻ മനോജ് മാധവശ്ശേരി ആണ് കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ വള്ളസദ്യ ഒരുക്കുന്നത്64 കൂട്ടം വിഭവങ്ങളും നാല് പായസങ്ങളുമായി തിരുവോണത്തോണിയുടെ മാതൃകയിൽ ആണ് വള്ള സദ്യ സംഘടിപ്പിക്കുന്നത്സദ്യയ്ക്കുള്ള
മുന്നൊരുക്ക പ്രവർത്തനങ്ങൾ എല്ലാം തന്നെ പൂർത്തിയായി കഴിഞ്ഞുചെന്താമരക്കണ്ണാ എന്ന് തുടങ്ങുന്ന ഗാനത്തോടെ പാട്ടുകൾ പാടിയും കുരവയിട്ടും ഓരോ വിഭവങ്ങൾ ചോദിച്ചുമാണ് ആണ് വള്ളസദ്യ ആരംഭിക്കുന്നത്ഓരോ ഇനത്തിനും കൊണ്ടുവാ എന്ന വായ്‌ത്താരിയുണ്ടാകും വിളമ്പാൻ അത്തരത്തിൽ വള്ളക്കാർ നേരിട്ട് എത്തിയാണ് സദ്യ വിള സുന്നതെന്ന് കൊല്ലം ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻകുമാർ പറഞ്ഞു.വള്ളസദ്യയെ അതിൻ്റെ പൈതൃക പാരമ്പര്യത്തോടെ കൊല്ലത്ത് അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തവണത്തെ ഓണാഘോഷം എന്ന് അദ്ദേഹം പറഞ്ഞു.




