തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ നിർദ്ദേശം. ജീവനക്കാരുടേയും പെൻഷൻകാരുടേയും കാര്യത്തിൽ മൗനത്തിലാണ് ധനകാര്യ വകുപ്പും മന്ത്രിയും. ഒരു വിഭാഗം സംഘടനകൾ നടത്തിയ പണിമുടക്കം വിജയത്തിലെത്തിയതും കൂടുതൽ പേർ പണിമുടക്കത്തിന് രംഗത്തുവന്നതും സർക്കാരിന് തലവേദന തന്നെയെങ്കിലും ഇപ്പോൾ ഈ കാര്യത്തിൽ മൗനം പാലിക്കാനാണ് ധനവകുപ്പിന്റെ ആലോചന. ധനകാര്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പലരും വകുപ്പിൻ്റെഭാഗത്ത് നിന്ന് സംസാരിച്ചെങ്കിലും മന്ത്രി ഈ കാര്യത്തിൽ മൗനത്തിലാണ് എന്നതും സംഘടനകളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാകും. സൂചന പണിമുടക്ക് കൊണ്ടും യാതൊരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നതും ജീവനക്കാർ വലിയ സമരത്തിലേക്ക് പോകേണ്ടിവരും എന്നതും സംഘടനകൾ ആലോചിക്കുന്നുണ്ട്.എന്നാൽ അനിശ്ചിത കാല പണിമുടക്കം നടത്തുക പ്രയാസകരമാകും 32 ദിവസത്തെ പണിമുടക്കം തന്നെ എല്ലാ സംഘടനകളുടേയും യോജിച്ച പ്രക്ഷോഭമായിരുന്നു എന്നതും മനസ്സിലാക്കേണ്ടതാണ്. എൻജിഒ യൂണിയൻ ഉൾപ്പെടെ മുഴുവൻ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിലേക്ക് വന്നില്ലെങ്കിൽ പത്തൊൻപത് ശതമാനം ഡി.എയും ലീവ് സറണ്ടറും നഷ്ടമാകാനാണ് സാധ്യത. സർക്കാരിൻ്റെ അവസാന കാലത്ത് പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചു പിൻമാറുകയാവും ചെയ്യുക പങ്കാളിത്തപെൻഷൻ കാര്യത്തിൽ എന്ത് തീരുമാനമാകും സർക്കാർ എടുക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.