26 May 2026
ആവിശ്യവും ആവേശവുമായി 36 മണിക്കൂർ സമരത്തിന് ജീവനക്കാർ.

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കാളികളാകും. പങ്കാളിത്തപെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ ഗവൺമെൻ്റ് അധികാരത്തിൽ വന്ന ശേഷം ജീവനക്കാരോടും പെൻഷൻകാരോടും കാട്ടിയ അനീതി ജീവനക്കാരുടെ മനസ്സിലും പെൻഷൻകാരുടെ മനസ്സിലും വെറുപ്പിൻ്റെ അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. മുകളിൽപ്പറഞ്ഞ90 ശതമാനം പേരും സർക്കാരിന് എതിരാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് എത്ര നാൾ നീട്ടി കൊണ്ടുപോകാൻ കഴിയും. സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായി ചിന്തിക്കണമെന്നാണ് ജീവനക്കാരുടെഅഭിപ്രായം.

ഈ ഗവൺമെൻ്റ് ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ജീവനക്കാർ തന്നെയാണ് മുകളിൽ അഭിപ്രായം പറഞ്ഞതും. ജീവനക്കാർ പാവപ്പെട്ടവൻ്റെ ചട്ടിയിൽ കൈയ്യിട്ടുവാരുന്നു എന്ന തരത്തിൽ വാർത്തകൾ വരുത്തി ജീവനക്കാരുടെ ആത്മവീര്യം തകർക്കാനും ശ്രമം നടത്തിയാലും ജീവനക്കാർ ഒറ്റെക്കെട്ടായി പ്രതികരിക്കുമെന്നും ജീവനക്കാരുടെ പ്രതികരണം.സർക്കാരിന് എന്തെങ്കിലും ചെയ്യാതെ മുന്നോട്ട് പോകാൻ കഴിയില്ല,

പെൻഷൻ പ്രായ വർദ്ധനവിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയിരുന്നെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക്കുറച്ചു ആശ്വാസം കിട്ടുമായിരുന്നു.അതും ഉണ്ടായില്ലെന്നും ജീവനക്കാർ പറയുന്നു. എന്നാൽ ശമ്പളം കിട്ടുന്നല്ലോ ഇനി ഇതും കിട്ടാതാക്കരുത് എന്ന് പറയുന്നവരും ഇല്ലാതില്ല.

Leave a Reply

Your email address will not be published. Required fields are marked *