ഇസ്രയേലിൽ ഇന്ന് ഹാപ്പി ന്യൂ ഇയർ ജനങ്ങൾ മുഴുവൻ ആഘോഷത്തിൻ്റെ ഭാഗമാകും. ഇന്നലെ വന്ന ഇറാൻ മിസൈലുകൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന തൊഴിച്ചാൽ സാധാരണ ജീവിതം നയിക്കുകയാണ് ജനങ്ങൾ. മൊസാദിൻ്റെ ആസ്ഥാനം ആക്രമിച്ചു എന്ന ഇറാൻ അവകാശവാദം ഇസ്രയേൽ നിക്ഷേധിച്ചിട്ടില്ല. എന്നാൽ അത് ഇറാനെ സന്തോഷിപ്പിക്കാനാകും ഇസ്രയേൽ മിണ്ടാതിരിക്കുന്നത്. ഇന്ന് രാത്രിയോടെഇറാനെ ആക്രമിക്കുകയാണ് ലക്ഷ്യം. ഏത് തരം ആക്രമണം വേണം എന്ന ചർച്ച തുടരുകയാണ്. നിശബ്ദമായ ആക്രമണം വേണോ എന്നും ആലോചിക്കുന്നുണ്ട്. സമുന്നത നേതാക്കളെയും സൈനിക ആസ്ഥാനവും ലക്ഷ്യമിട്ടാകും ആക്രമിക്കുക. അത് മണിക്കൂറുകൾ നിലനിൽക്കുന്ന തരത്തിലാകും അഴിച്ചു വിടുക.അമേരിക്കൻ പടക്കപ്പൻ കൃത്യതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഇന്നലെ ചേർന്ന അടിയന്തിരയോഗം കൃത്യമായ ലക്ഷ്യം മുന്നിൽ കണ്ടാണ് യോഗം അവസാനിച്ചത്. യോഗ തീരുമാനങ്ങൾ അപ്പോൾ തന്നെ ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട് .അമേരിക്കയുടെ പിന്തുണ ഇസ്രയേലിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.ഇനി എങ്ങനെ ആക്രമിക്കുക എന്ന തന്ത്രം അവർ കൃത്യതയോടെ സ്വയം പറയാനാല്ലെവരും യോജിപ്പിലാണ്. ലെബനോൻ അല്ല ഇസ്രയേലിൻ്റെ ലക്ഷ്യം. ഇറാൻ തന്നെയാണ് അവരുടെ ലക്ഷ്യം.അത് അവർ നടപ്പിലാക്കാൻ ശ്രമിക്കും. ഇസ്രയേൽ തൻ്റെ രാജ്യം വികസിപ്പിക്കാൻ ശ്രമിക്കും അന്താരാഷ്ട്ര ഏജൻസികൾ പറഞ്ഞാലോന്നും ഇനി ഇസ്രയേൽ കേൾക്കില്ല. ഹമാസ് എന്ന തലവേദന അവസാനിപ്പിച്ചു.പാലസ്തീൻ എന്ന രാജ്യം ഇനി എങ്ങനെയാകും മുന്നോട്ടു പോകുക…?




