26 May 2026
WhatsApp Image 2024-12-13 at 6.23.25 PM

വാഹനത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൽ കൂടി ഓച്ചിറ പോലീസിന്റെ പിടിയിലായി. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി. കരിക്കോട്, പൊങ്ങോട്ടുവിള വടക്കതിൽ ദീപാ ഭവനം വീട്ടിൽ ഗംഗാധരൻ മകൻ അഖിൽ ദേവസ്യ(26) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഇയാൾ ഭാര്യവീടായ കുലശേഖരപുരം കോട്ടക്കുപുറത്തുള്ള വാഴപ്പിള്ളിത്തറയിൽ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട ഒന്നും രണ്ടും പ്രതികളായ ആലപ്പാട് സ്വദേശി ശരത്ത്, ചങ്ങൻകുളങ്ങര സ്വദേശി അച്ചു എന്ന അഖിൽ മോഹൻ എന്നിവർ നേരത്തെ തന്നെ പോലീസിന്റെ പിടിയിലായിരുന്നു. ചങ്ങൻകുളങ്ങര സ്വദേശി അഖിലിനെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. അഖിലിന്റെ സഹോദരൻ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്ന വ്യക്തിക്ക് വാടകയ്ക്ക് നൽകിയിരുന്നു. അത് അമലിന്റെ സമ്മതമില്ലാതെ സുജിത്ത് പ്രതിയായ ശരത്തിന് നൽകി. വാഹനത്തിന്റെ വാടക കിട്ടാതായതിനെ തുടർന്ന് അഖിലും സഹോദരൻ അമലും ചേർന്ന് വാഹനം തിരികെ കൊണ്ടു പോന്നു. ഈ വിരോധത്തിൽ പ്രതികൾ വടിവാളും മറ്റുമായി അഖിലിന്റെ വീടിന് സമീപം എത്തിയ ശേഷം അഖിലിനെ വെട്ടി പരിക്കൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മർദ്ദനമേറ്റിരുന്നു. തുടർന്ന് പെപ്പർ സ്‌പ്രേ പ്രയോഗിച്ച് കാഴ്ച മറച്ച ശേഷം പ്രതികൾ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ഓച്ചിറ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഓ മാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്

Leave a Reply

Your email address will not be published. Required fields are marked *