14 വർഷം മുമ്പ് ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയ്ക്കോ ഉണ്ടായ പിശകുമൂലം സർവേ നമ്പർ തെറ്റായി രേഖപ്പെടുത്തി. അതിനെത്തുടർന്ന് പോക്ക് വരവ് ഉൾപ്പെടെ റദ്ദ് ചെയ്യപ്പെട്ട് കരമടയ്ക്കാൻ കഴിയാതിരുന്ന പിസി ജോൺ എന്ന വയോധികനായ വ്യക്തിയ്ക്ക് ഇന്ന് 14 വർഷങ്ങൾക്കിപ്പുറം പ്രശ്നപരിഹാരം ഉണ്ടായി. ഇന്ന് സംസ്ഥാന സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ അദ്ദേഹം സമർപ്പിച്ച അപേക്ഷയിലാണ് പരിഹാരമുണ്ടായത്. അദാലത്തിൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാറും ജില്ലാ രജിസ്റ്റാറും വില്ലേജ് ഓഫീസറും കൂട്ടായി പരിശ്രമിച്ച് ഇന്ന് തന്നെ ധനനിശ്ചയ ആധാരം ശരിയായ സർവ്വേ നമ്പരിൽ രജിസ്റ്റർ ചെയ്തു പോക്കുവരവ് നടത്തി കരമടച്ചു.[22:50, 12/9/2024] News 12: സിവിൽ സർവീസ് കാര്യക്ഷമാണ്. മന്ത്രിമാർ തന്നെ സമ്മതിച്ചു.




