5 July 2026
ബോഗി മാറി കയറിയെന്ന് ആരോപിച്ച് ട്രെയിൻ ടിക്കറ്റ് എക്സാമിനർ വയോദികനെ മർദ്ദിച്ചതായ് പരാതി.

മാവേലിക്കര: ശബരി എക്സ്പ്രസിൽ ബോഗി മാറി കയറിയെന്ന് ആരോപിച്ച് റ്റിറ്റിഇ മർദ്ദിച്ചതായ് പരാതി. ശബരി എക്സ്പ്രസിലെ ടിടിഇ വിനോദാണ് മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്. ഇന്ന് രാവിലെ മാവേലിക്കരയ്ക്കും തിരുവല്ലയ്ക്കും ഇടയ്ക്ക് വച്ച് സംഭവം നടന്നത്.   70 വയസ്സു പ്രായമുള്ളവയോദികൻ മാവേലിക്കരയിൽനിന്ന് ആലുവയ്ക്ക് സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് എടുത്താണ് ട്രെയിനിൽ കയറിയത്.

പതിനൊന്നാം നമ്പർ ബോഗിയിൽ കയറാൻ തിരക്കുകാരണം കഴിഞ്ഞില്ല. അതിനാൽ അടുത്ത ബോഗിയിൽ കയറി. റ്റി.റ്റിഇ വന്നപ്പോൾ നിങ്ങൾ ഇവിടെ ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു.  വയോദികൾ പറഞ്ഞു കോട്ടയം എത്തുമ്പോൾ ആ ബോഗിയിൽ ഞാൻ മാറികയറാംഎന്ന് പറഞ്ഞെങ്കിലും വയോദികൻ്റെ ഷർട്ടിന് കുത്തിപ്പിടിക്കുകയും കന്നത്ത് അടിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു എന്നാണ് വയോദികൻ പറയുന്നത്’ .റ്റി.റ്റി ഇ വിനോദിൻ്റെ മറുപടി കിട്ടിയിട്ടില്ല. ഏതായാലും വിനോദിന് എതിരെ വയോദികൾ കോട്ടയം റയിൽവേ പോലീസിന് പരാതി നൽകിയിട്ടുണ്ട്. കൃത്യമായ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട് .റയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.ഏതായാലും ടി.ടിയ്ക്ക് പണികിട്ടി നമ്മൾ ബഹുമാനത്തോടെ എല്ലാവരോടും പെരുമാറുക. യാത്രക്കാരുടെ സഹായികളാണ് റയിൽവേ ജീവനക്കാർ. അവർക്ക് ആവശ്യമായ സഹായം ചെയ്യുമ്പോഴാണ് അവർ നമ്മളിൽ സ്നേഹവും ബഹുമാനവും തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *