നിന്നെ ജീവനോടെ വച്ചേക്കില്ലിടാ…..

കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അജ്മൽ ജീപ്പിൽ കയറുന്ന സമയം ഒരു യുവാവ്നിന്നെ ജീവനോടെ വച്ചേക്കില്ലിട എന്ന് പറയുന്നുണ്ടായിരുന്നു ഉടനെ അയാൾ സ്ഥലം വിട്ടു. ഡോ ശ്രീ കുട്ടിയും കോടതി മുറ്റത്ത് എത്തിയപ്പോഴേക്കും ജനക്കൂട്ടം കാണാമായിരുന്നു -അതേ സമയം ശ്രീ കുട്ടിയുടെ മാതാവ് സുരഭി മുൻ ഭർത്താവിനെതിരെ രംഗത്ത്, അജ്മൽ എന്ന ക്രിമിനലുമായി ചേർന്ന് മകളെ കുടുക്കിയത് മുൻ ഭർത്താവ് അഭീഷ് രാജെന്നാണ് ആരോപിക്കുന്നത്.

വിവാഹം ഇതുവരെയും വേർപെടുത്തിയിട്ടില്ല. ശ്രീകുട്ടി ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും അവർ പറഞ്ഞു.സംഭവ ദിവസം ജൂസിൽ മദ്യം ചേർത്ത് നൽകിയതാണെന്നും സത്യം പോലീസ് കണ്ടുപിടിക്കണമെന്നും മാതാവ് പറഞ്ഞു.എന്നാൽ ശ്രീകുട്ടിയുടെ ഭർത്താവ് പ്രതികരിച്ചത് ഇങ്ങനെ – സേലത്ത് പഠിക്കുന്ന സമയത്ത് മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു. ഞാൻ ഒരു വർഷം മുൻപ് ഈ കേസ് വിട്ടു. പഠിക്കുന്ന സമയത്ത് ഒരു പാവമായിരുന്നു എന്നും സോണി എന്ന അഭിഷ് രാജ് പറഞ്ഞത്.അജ്മലുമായിട്ടുള്ള ബന്ധത്തിൻ്റെ കുറെ കാര്യങ്ങൾ എൻ്റെ കയ്യിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.പെരിങ്ങമല ചാമുണ്ടി ക്ഷേത്രത്തിലായിരുന്നു വിവാഹം. 2015-16 കാലത്തു മാത്രമാണ് ഒന്നിച്ചു ജീവിച്ചത്. MBBS പഠനത്തിന് പോയ ശേഷം ഇവർ തമ്മിൽ പിന്നീട് ജീവിച്ചിട്ടില്ല എന്നാണ് അഭീഷ് രാജ് വെളുപ്പെടുത്തിയത് അരുമാനൂരിലെ അരുണുമായി ശ്രീ കുട്ടിക്ക് ബന്ധമുണ്ടെന്നും ഇദ്ദേഹവുമായി മദ്യപിച്ച തെളിവ് ഉണ്ടെന്നും അയാൾ പറഞ്ഞു. ഒൻപതു വയസ്സുള്ള മകൻ ഇവർക്ക് ഉണ്ട്. ഇദ്ദേഹം ഇപ്പോൾ സിനിമയിലും അഭിനയിക്കുന്നുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.