അമരൻ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ എസ്ഡിപിഐ പ്രതിഷേധം.

ചെന്നൈ: അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന് പുറത്ത്  എസ്ഡിപിഐ പ്രതിഷേധം.2014-ൽ കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സൈനികൻ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം വിവരിക്കുന്ന തമിഴ് ചിത്രം ‘അമരൻ’ തമിഴ്‌നാട്ടിലെ വിവിധ ഗ്രൂപ്പുകളിൽ നിന്ന് വിമർശനത്തിന് വിധേയമായിരുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് കമൽ ഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിച്ച ഈ ചിത്രത്തിൽ ശിവകാർത്തികേയനും സായ് പല്ലവിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം മുസ്ലീങ്ങളെയും കശ്മീരികളെയും “നിഷേധാത്മകമായി” ചിത്രീകരിക്കുന്നുവെന്ന് എസ്ഡിപിഐ പറയുന്നു .തമിഴ്നാട്ടിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. എന്നാൽ ഇതു സംബന്ധിച്ച് സിനിമ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.