
അഞ്ചല്‍: തിരക്കേറിയ റോഡരികില്‍ വളര്‍ന്നു വന്ന കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. ഏരൂര്‍ ആലഞ്ചേരി-ഓന്ത്പച്ച റോഡില്‍ കരുകോണിന് സമീപമാണ് ചെടി വളര്‍ന്നുനിന്നത്. 164 സെന്റിമീറ്റര്‍ നീളമുള്ളതാണ് നശിപ്പിക്കപ്പെട്ട ചെടി. കാട്ടുചെടിയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. അതിനാല്‍ ആരുമിത് കാര്യമാക്കിയിരുന്നില്ല. കഞ്ചാവ് കച്ചവടം നടത്തുന്നവരിലാരെങ്കിലും വളര്‍ത്തിയതാകാമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്ത് അടുത്ത കാലത്തായി നിരവധി കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുടുള്ളതാണ്. എക്‌സൈസ് ഓഫീസില്‍ ലഭിച്ച ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി ചെടി നശിപ്പിച്ചത്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ബിനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്, നിനീഷ് എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. കൊല്ലം ജില്ലയിൽ കഞ്ചാവ് വിൽപന കൂടി വരുന്ന ഒരു ജില്ല ആയി മാറിയിരിക്കുന്നതായി മാറിയിരിക്കുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.