കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു.ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും സന്ദീപ് സി.പിഎം ലേക്ക് എന്നായിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിലേക്ക് പോകുമ്പോൾ. ബിജെ.പി നൽകിയുരുന്നതൊന്നും സന്ദീപിന് കോൺഗ്രസിൽ ഉണ്ടാകുമോ. ഇപ്പോൾ തന്നെ രാഷ്ട്രീയ പരമായി വളരെ പ്രതിസന്ധിയുള്ള നിലയിൽ നിൽക്കുകയാണ് കോൺഗ്രസ്. ഈ അവസരത്തിലാണ് മലക്കംമറിച്ചിൻ നടത്തിയിരിക്കുന്നത്.

ബിജെപിയിൽ പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല. അപ്പോ കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ.

കോൺഗ്രസ് ദുർഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതിയ അഭിമാനിയായ സൈനികൻ്റെ മകനാണ് താൻ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചിൽ ‘…ഒരു കസേരക്ക് വേണ്ടി അച്ഛനേയും ആ‍‍‍ർഎസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കൾ പറഞ്ഞ അമ്മാവനേയും മറന്നു പോയോ? ബി.ജെ.പി യുടെ നാവായിരുന്നു എന്ന് പറഞ്ഞതിനോട് വിയോജിപ്പില്ലെങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്. ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടോ താങ്കൾ ഈ പാർട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല. താങ്കൾക്ക് പറ്റിയ പാർട്ടിയിലേക്ക് തന്നെയാണ് താങ്കൾ പോയിരിക്കുന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോൺഗ്രസ് പ്രവർത്തകരുണ്ട്. അവരെ ഓർത്ത് എനിക്ക് ദുഃഖമുണ്ട്.

ഈ പാർട്ടിയിൽ തുടരണമെങ്കിൽ സഹനം വേണം – ആർത്തി പാടില്ല. എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാർ,അവിടെ കസേരക്ക് സ്ഥാനം ഇല്ല. മനസ്സിൽ ആദർശം ഉള്ളവർക്ക് അധികാരത്തിൻ്റെ ആർത്തിയിൽ കസേര കിട്ടാത്തതിന് പാർട്ടിയെയും പ്രവർത്തകരേയും ഉപേക്ഷിക്കാനാവില്ല.ഇതിൽ അവസരവാദികളുടെ എണ്ണം കുറവാണ്. കോൺഗ്രസ് അല്ല ബിജെപി. സന്ദീപ് പോയതുകൊണ്ട് ഒരു ചുക്കും ഈ പാർട്ടിക്ക് സംഭവിക്കില്ല. ഇന്നലെ വരെ പറഞ്ഞത് ഇന്ന് തിരുത്തിപ്പറയാൻ കഴിയുന്ന നിങ്ങളാണ് ഏറ്റവും വലിയ വീമ്പ് പറച്ചിൽ കാരൻ. ഇലക്ഷന് മുന്നേ പോയാൽ എന്തോ കിട്ടുമെന്ന് കരുതിയാ പോണത് അവിടെ ഒന്നും കിട്ടില്ല. ബിജെ.പിയിൽ നിന്ന് ആരും നിങ്ങളോടൊപ്പം വരില്ല. ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading