ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം യുവാവ് പോലീസിൽ കീഴടങ്ങി.

ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം യുവാവ് പോലീസിൽ കീഴടങ്ങി. വൈക്കം മറവൻതുരുത്ത് ശിവപ്രസാദത്തിൽ ഗീത (60),
മകൾ ശിവപ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറോടെ മറവന്‍തുരുത്ത് വാളോര്‍മംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൊലയ്ക്ക് ശേഷം നാലു വയസുള്ള മകൾക്കൊപ്പം മരുമകന്‍ നിധീഷ് (39) നേരേകടവിലെ ബന്ധു വീട്ടിലെത്തിയപ്പോൾ വസ്ത്രത്തിൽ ചോര പുരണ്ടിരിക്കുന്നതു കണ്ട് ബന്ധുക്കൾ ചോദിച്ചപ്പോഴാണ് ഇയാൾ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്.

പിന്നീട് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാൾ പോലീസിൽ കീഴടങ്ങി. കൈയ്ക്ക് പരിക്കേറ്റ നിധീഷിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസുളള പെൺകുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോയി. കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞില്ല.
കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമിക നിഗമനം..
വൈക്കം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading