തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ നിലവിൽ ആരും പണം പിരിക്കുകയോ, ഭക്ഷണവും വസ്ത്രവും ശേഖരിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നവർ പിന്മാറണം. ഈ ഘട്ടത്തിൻ അത് അവിടെ ഉപകാരപ്പെടില്ല. ഇതുവരെ ശേഖരിച്ചവർ കലക്ടന്മാർക്ക് കൈമാറിയ ശേഷം പിൻമാറുക. ആവശ്യം വന്നാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എല്ലാവരും മുന്നോട്ടു വരണം. ജില്ലാ ഭരണകൂടം ദുരന്തമേഖലയ്ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ആവശ്യവസ്തുക്കളും എത്തിക്കുന്നുണ്ടെന്നും മുഖ്യമന്തി പറഞ്ഞു.
പണപ്പിരിവും ഭക്ഷണം, വസ്ത്രം ശേഖരിക്കേണ്ട.
