പാരിപ്പള്ളി : സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ കാറ്റഗറികളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് നാലുമാസമായി ശമ്പളം കിട്ടുന്നില്ലെന്ന് പരാതി.ഫണ്ടിൻ്റെ ലഭ്യത ഇല്ലാത്തതാണ് കാരണമെന്ന് കോളേജ് അധികാരികൾ പറഞ്ഞു കഴിഞ്ഞ പതിനഞ്ചുവർഷമായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഇതുവരെയും വരുത്തിയിട്ടില്ല. സർക്കാർ പ്രഖ്യപിച്ച മിനിമം സാലറി വേണമെന്നാണ് അവരുടെ ആവശ്യം. ഇതു സംബന്ധിച്ച് കരാർ തൊഴിലാളികളുടെ ഐക്യവേദി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. എന്നാൽ കാര്യമായ നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് കരാർ ജീവനക്കാർ പറയുന്നത്.വർഷങ്ങളായി കൃത്യമായും ശമ്പളം ലഭിക്കാതായിട്ട്. മൂന്നും നാലും മാസം കൂടുമ്പോഴാണ് ഒരു മാസത്തെ ശമ്പളം ലഭ്യമാകുന്നത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർക്ക് നാലു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന്പരാതി
