ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.
തിരുവനന്തപുരം:ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടിൽ കൊണ്ടുവന്ന ശേഷമാണു നിഷ്കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്.കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ അഫാൻ ആണെന്നു വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും. ഒരു തരത്തിലുള്ള അക്രമവാസനയും പ്രകടിപ്പിക്കാതിരുന്ന വ്യക്തിയാണ് അഫാൻ എന്നാണ് അറിയുന്നവർ പറയുന്നത്. പഠനത്തിനുശേഷം അഫാൻ കുറച്ചുനാൾ ഗൾഫിലെത്തി പിതാവിനൊപ്പം കഴിഞ്ഞിരുന്നു. ശാന്തപ്രകൃതനായ യുവാവായാണ് എല്ലാവർക്കും അഫാനെ പരിചയം.





