. 4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് അവൻ റാഗിങ്ങിന് ഇരയായതായി കോളജിൽനിന്ന് അറിയുന്നത്. അപ്പോൾ തന്നെ അവനെ വിളിച്ചു സംസാരിച്ചു. ഇത് റാഗിങ്ങിന് ഇരയായ കുട്ടിയുടെ അമ്മയുടെ വാക്കുകൾ…വേ്ദന സഹിക്കാനാകാതെ വിദ്യാർത്ഥി നിലവിളിക്കുമ്പോൾ പ്രതികൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നാണ് ഈ സമയം പ്രതികൾ പറയുന്നത്. ജൂനിയർ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർത്ഥിയുടെ വയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയർ വിദ്യാർത്ഥി കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ ക്രൂരത തുടരുകയായിരുന്നുതോർത്ത് ഉപയോഗിച്ച് കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ പ്രതികൾ ക്രൂരമായി പീഡിപ്പിക്കുന്നത്. കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന വിദ്യാർത്ഥിയുടെ ശരീരത്തിൽ ലോഷൻ പുരട്ടിയ ശേഷം പ്രതികൾ ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നു. വേദന കൊണ്ട് വിദ്യാർത്ഥി കരയുമ്പോൾ പ്രതികൾ ആർത്തട്ടഹസിക്കുകയാണ്. വിദ്യാർത്ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും വൺ, ടൂ, ത്രീ എന്നുപറഞ്ഞാണ് പ്രതികൾ ഡിവൈഡർ ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ ‘സെക്‌സി ബോഡി’യെന്ന കമന്റും പ്രതികൾ നടത്തുന്നുണ്ട്.വേ്ദന സഹിക്കാനാകാതെ വിദ്യാർത്ഥി നിലവിളിക്കുമ്പോൾ പ്രതികൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നാണ് ഈ സമയം പ്രതികൾ പറയുന്നത്. ജൂനിയർ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർത്ഥിയുടെ വയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്. ഡിവൈഡർ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയർ വിദ്യാർത്ഥി കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ ക്രൂരത തുടരുകയായിരുന്നു.പീഡനത്തിനിരയായ വിദ്യാർത്ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നു. മൊബൈലിൽ ചിത്രീകരിച്ച മദ്യപാനരംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്കുമുൻപ് പീഡനം തുടങ്ങുന്നത്. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ മുറിയിൽ ഉച്ചത്തിൽ പാട്ടും വെക്കും.
..
