പത്തനംതിട്ട :തെറ്റു ചെയ്തവർക്കും ചെയ്യാത്തവർക്കും ഒരേ ശിക്ഷ. വകുപ്പുകളിലെ ചില യജമാനൻമാർ കാട്ടുമ്പോൾ നിരപരാധികൾ നിയമ വഴിയെ പോയി നീതി വാങ്ങാൻ എത്രപേർ ശ്രമിക്കും. ഇതാ പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥ നീതിയ്ക്കായ് മുട്ടിയ വാതിൽ തുറന്നു കൂടുതൽ വായിക്കാം…വിദ്യാഭ്യാസ ഡയറക്ടറുടെ തെറ്റായ നടപടികളെ കോടതിയിൽ ചോദ്യം ചെയ്യുകയും കോടതിയിൽ നിന്നും, ഗവർമെന്റ് പ്രിൻസിപ്പൽ സെകട്ടറിയിൽ നിന്നും അനുകൂല ഉത്തരവു വാങ്ങി പത്തനംതിട്ട ജില്ലയിൽ തിരികെ എത്തി. 02.06.25 ന് ജില്ലയിൽ നിലവിൽ ഒഴിവുള്ള കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതല ഏറ്റെടുത്തു. നേരത്തേ ജില്ല വിട്ടു സ്ഥലം മാറ്റിയ വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എന്ന കൺഫേർഡ് IAS കാരന്റെ നടപടി തെറ്റാണ് എന്നതിനാൽ സ്ഥലം മാറ്റ ഉത്തരവിലെ എല്ലാ വിപരീത പരാമർശങ്ങളും കോടതി ഉത്തരവു പ്രകാരവും വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവു പ്രകാരവും ഷാനവാസ് റദ്ദു ചെയ്ത് ഉത്തരവിറക്കേണ്ടി വന്നിട്ടുണ്ട്. കോന്നിയിൽ ഒഴിവ് ഇല്ലാത്തതിനാൽ കോഴഞ്ചേരിയിൽ നൽകിയത്. കോന്നിയിൽ ഒഴിവ് വരുമ്പോൾ അവിടെ പരിഗണിക്കണം എന്നു കോടതി പറഞ്ഞിട്ടുണ്ട്. കോന്നി MLA ജനീഷ് കുമാർ ഈ വിഷയത്തിൽ തുടക്കം മുതൽ ഇടപെട്ട് വിദ്യാഭ്യാസ ഡയറക്ടറെയും മന്ത്രിയേയും കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. കോന്നി AEO യിലെ സീനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റണം AEO മികച്ച ഓഫീസർ ആണ് എന്നുമാണ് MLA ബന്ധപ്പെട്ടവരെ അറിയിച്ചത്.കോന്നി AEO യിൽ ആരേയും ആനുസരിക്കാത്ത, നിരവധി തവണ സസ്പെൻഷൻ കിട്ടിയ ഒരു വനിത) സീനിയർ സൂപ്രണ്ടായി എത്തിയതിനെ തുടർന്ന് കോന്നി സബ് ജില്ലയിലെ ഭരണ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ, മറ്റ് സർവ്വീസ് സംഘടനകൾ . HM ഫോറം എന്ന ഔദ്യോഗിക വേദി, ഓഫീസിൽ അറ്റസ്റ്റ് ചെയ്യുന്നതിനും മറ്റും എത്തുന്ന പൊതുജനങ്ങൾ, കോന്നി താലൂക്ക് വികസന സമിതി എന്നിവയിൽ നിന്നും പരാതികൾ ലഭിച്ചതിനെ തുടർന്ന് ടി വിഷയം പത്തനം തിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് AEO റിപ്പോർട്ട് ചെയ്യുകയുണ്ടായി. കൂടാതെ നിരവധി പത്രമാദ്ധ്യമങ്ങളിലും ഇവർക്കെതിരെ പരാതി വരികയുണ്ടായി. 11 മണിക്ക് ഓഫീസിൽ എത്തിയാൽ 3 മണിക്കു മുൻപായി തിരികെ പോകും. ഇപ്പോൾ പഴയ പോലെ പേപ്പർ ഫയൽ അല്ല.. ഇഫയൽ ക്ലർക്ക് സൂപ്രണ്ടിനയക്കുന്നത് സൂപ്രണ്ട് അഭിപ്രായക്കുറിപ്പ് എഴുതി AEO ക്ക് സമർപ്പിച്ചാൽ മാത്രമേ AEO ക്ക് ഉത്തരവ് ഇടാൻ കഴിയൂ. ഇവർ ഫയൽ ഒന്നും നോക്കില്ല. ക്ലാർക്ക് അയക്കുന്ന ഫയൽ മുഴുവൻ അവരുടെ ലോഗിനിൽ കിടക്കും. അടിയന്തിര നടപടി ആവശ്യമുള്ള ഫയലുകൾ വരെ അതിൽ ഉണ്ടാകും. പരാതിയെ തുടർന്ന് പത്തനംതിട്ട ജില്ലാ വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 10.15 ന് കോന്നി സിവിൽ സ്റ്റേഷനിൽ അന്വേഷണത്തിന് എത്തി എങ്കിലും സൂപ്രണ്ട് എത്തിയിരുന്നില്ല. 10.50 ന് അവർ എത്തി. DD അപ്പോൾ തന്നെ വാക്കാൽ അവരെ താക്കീത് ചെയ്തു. തുടർന്ന് പരാതികളെപ്പറ്റി തെളിവെടുപ്പ് നടത്തി. ഇവർ കുറ്റക്കാരി ആണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇവരെ ( സൂപ്രണ്ടിനെ ) ജില്ല വിട്ടു സ്ഥലം മാറ്റണമെന്നും പൊതുജനങ്ങളുമായി ബന്ധമുള്ള ഒരു സെക്ഷന്റെ ചുമതലയും അവർക്കു നൽകരുത് എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ആയ IAS കാരന് റിപ്പോർട്ട് നൽകി. ടി റിപ്പോർട്ടിൽ കോന്നി AEO ഏറ്റവും മികച്ച ഓഫീസർ ആണ് എന്ന പരാമർശവും ഉണ്ടായിരുന്നു. ഈ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എത്തിയതിനെ തുടർന്ന് അവിടെ ഉള്ള ഒരു കോക്കസ് സൂപ്രണ്ടിനു വേണ്ടി രംഗത്തിറങ്ങി. രണ്ടാമത് ഒരു അന്വേഷണ ഉദ്യോഗസ്ഥനായി ഡയറക്ടറേറ്റിലെ അഴിമതിക്കാരനായ ഒരു DD യെ (ഇദ്ദേഹം ലോകായുക്തയിൽ വരെ പ്രതി ആണ് ) നിയോഗിച്ചു. ഈ ഉദ്യോഗസ്ഥൻ കോന്നിയിൽ എത്തി അന്വേഷണം നടത്തി. സ്റ്റാഫിന്റെ മൊഴി സൂപ്രണ്ടിന് എതിരാണ്. പക്ഷേ അയാൾ നൽകിയ റിപ്പോർട്ടിൽ സന്ധ്യക്കെതിരെ പരാമർശം ഒന്നുമില്ല. എന്നാൽ സൂപ്രണ്ടിനെയും AEO യെയും ജില്ല വിട്ടു മാറ്റാൻ ശുപാർശ ചെയ്തു. അപ്രകാരം ഉത്തരവും ആയി. അതിനെതിരെ സന്ധ്യ അഡ്മിനിസ്റ്റീവ് ട്രൈബ്യൂണലിൽ കേസ് നൽകിയ പ്രകാരം വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെകട്ടറി സന്ധ്യയെ കുറ്റവിമുക്ത ആക്കുകയും സന്ധ്യക്കെതിരെ സ്‌ഥലം മാറ്റ ഉത്തരവിൽ പറഞ്ഞിട്ടുള്ള എല്ലാ വിപരീത പരാമർശങ്ങളും റദ്ദാക്കുകയും ചെയ്തത്. കൂടാതെ സന്ധ്യയെ സ്ഥലം മാറ്റിയ ഉത്തരവ് തെറ്റാണ് എന്നും പത്തനംതിട്ട DD നൽകിയ അന്വേഷണ ഉത്തരവിൻ മേൽ അതേ കേഡറിൽ ഉള്ള ആളിനെ ചുമതലപ്പെടുത്തിയത് തെറ്റാണ് എന്നും സന്ധ്യയുടെ മുൻ കാല സേവന ചരിത്രം പരിഗണിക്കാതെ ആണ് ഈ സ്ഥലം മാറ്റം നൽകിയത് എന്നും അവർക്ക് ആവശ്യപ്പെടുന്ന സ്ഥലം മാറ്റത്തിനുള്ള അനുവാദം നൽകാനുമുള്ള ഗവർമെന്റ് സെകട്ടറിയുടെ ഉത്തരവ് ലഭിക്കുകയും ചെയ്തു. കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനേ തുടർന്ന് സന്ധ്യ നേരിട്ട് ഈ IAS കാരനെ കണ്ടപ്പോൾ അയാൾ പറഞ്ഞത് പൊക്കോണം നിന്നെ പത്തനംതിട്ട ജില്ലയിൽ കയറ്റില്ല എന്നാണ്. ഒരു വനിത ആണ് മുന്നിൽ ഇരിക്കുന്നത് എന്നു പോലും അർഹതയില്ലാതെ IAS കിട്ടിയ വിദ്യാഭ്യാസ ഡയറക്ടർ (confered ) പരിഗണിച്ചില്ല.
നിയമത്തിന്റെ വഴിയേ പോയി പൊരുതി നേടിയതാണ് ഈ ഉത്തരവെന്നും സത്യം ഒരിക്കൽ തിരിച്ചു വരുമെന്നും അതാണ് ഈ ഉത്തരവെന്നും സന്ധ്യയുടെ കുടുംബം പ്രതികരിച്ചു. ഇത്തരം തെറ്റായ സ്ഥലമാറ്റങ്ങൾ നൽകുന്നവർക്കുള്ള മറുപടി ആകട്ടെ ഈ ഉത്തരവ്.
തെറ്റു ചെയ്യാത്ത അവളെ പീഡിപ്പിക്കുകയായിരുന്നു എന്നും അതാണ് ഈ ഉത്തരവെന്നും സന്ധ്യയുടെ കുടുംബം പ്രതികരിച്ചു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.