
ടിഡിഎഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.
കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്നും മന്ത്രി എറണാകുളത്ത് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു
12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം എല്ലാ മാസവും അഞ്ചിനു മുൻപ് നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ് ഇതാണ് സമരത്തിന്റെ പ്രധാന കാരണം. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങക്കായി
പ്രഖ്യാപിച്ച സമരം ഒഴിവാക്കാനായി ഗതാഗത മന്ത്രിയോ തൊഴിൽ വകുപ്പോ ചർച്ചക്ക് തയ്യാറായില്ല പകരം പ്രഹസനത്തിനായി സിഎംഡി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി, വർക്കിംഗ് പ്രസിഡണ്ട് എം വിൻസെന്റ് എംഎൽഎ ജനറൽ സെക്രട്ടറി വി എസ് ശിവകുമാറും അറിയിച്ചു.
എന്നാൽ ജീവനക്കാർ ഈ സമരത്തോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല അതാണ് സമരം പരാജയപ്പെടാൻ കാരണമെന്ന് തൊഴിലാളികൾ ന്യൂസ്12 നോട് പറഞ്ഞു. ഇവർ അംഗീകരിച്ച ആവശ്യങ്ങൾക്കെതിരെയാണ് ഇവർ സമരം നടത്തുന്നതെന്നും ഈ സമരം തൊഴിലാളികൾക്ക് ഗുണകരമല്ലെന്നും അവർ പറഞ്ഞു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.