തിരുവനന്തപുരം: വർഷങ്ങൾ പലതു കഴിഞ്ഞു. സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും സർക്കാർ കാണിക്കുന്ന വിവേചനം.പങ്കാളിത്തപെൻഷൻ്റെ പുതിയ ഫോർമുലകടലെടുത്തു. ശമ്പള- പെൻഷൻ പരിഷ്ക്കരണ അഞ്ചു വർഷ തത്വം സ്വപ്നതുല്യം. അടങ്ങിയിരിക്കാനാകത്തവർ സമരങ്ങളിൽ പതിയെ പങ്കെടുക്കുന്നു. സർക്കാർ ആഫീസുകൾ സമര കേന്ദ്രങ്ങൾ ആയി മാറുന്നു. ഭരിക്കുന്ന ഗവൺമെൻ്റ ഇതൊന്നുമറിയാതെ ജീവിക്കുന്നു. ധനകാര്യ മന്ത്രിയാണെങ്കിൽ ഫണ്ടിൻ്റെ കാര്യത്തിൽ വ്യക്തതയില്ലാതെ മുന്നോട്ടു പോകുന്നു. ഭരണകക്ഷിയുടെ പ്രാധാന യൂണിയൻ സമരാഹ്വാനം ചെയ്യുവാനാകാതെ വേഴാമ്പിലിൻ്റെ ഗതിയിലാണ്. മറ്റൊരു സംഘടന നിരന്തര സമരത്തിലും. എന്നാൽ സർക്കാർ കണ്ട മട്ടും നടിക്കുന്നില്ല. പ്രതിപക്ഷ സംഘടന സമരാഹ്വാനം നടത്തി കഴിഞ്ഞു. പങ്കാളിത്തപെൻഷൻ വേണമെന്ന് ആവശ്യപ്പെട്ട സംഘടന അത് നടപ്പാക്കുന്നതിന് സർക്കാരിനെ സഹായിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയാൻ തുടങ്ങി. എന്താണ് അവരുടെ ഉദ്ദേശം എന്നറിയില്ല.
ഈ സമയം അക്ഷയ കേന്ദ്രങ്ങളാണ് സർക്കാരാഫീസുകൾ. അവിടുത്തെ ജീവനക്കാർ PSC വഴി വന്നില്ലന്നു മാത്രം. ഇവർ സാധാരണ ജനത്തോട് പ്രതികരിക്കുന്ന കാര്യത്തിൽ പറ്റുമെങ്കിൽ അവാർഡ് കൊടുക്കാൻ സർക്കാർ തയ്യാറാകണം.അക്ഷയ കേന്ദ്രങ്ങൾ എല്ലാ വാർഡുകളിലും തുടങ്ങിയാൽ പിന്നെ സർക്കാരാഫീസിൻ്റെ കാര്യം പറയേണ്ടതില്ല.കേരളത്തിലെ സിവിൽ സർവീസ് വരുന്ന അഞ്ചു വർഷം കൊണ്ട് സംഭവിക്കുന്നത് സുനാമിക്ക് തുല്യമാകും.ജീവനക്കാരും സംഘടനകളും രാഷ്ട്രീയക്കാരും സർക്കാരും ഇതെന്ന് തിരിച്ചറിയും?. അപ്പോഴേക്കും മണ്ണെല്ലാം ഒലിച്ചു പോയിരിക്കും.
ജി.ശങ്കർ
എഡിറ്റർ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.