Kerala Latest News India News Local News Kollam News

“കലയെയും , സാഹിത്യത്തെയും നെഞ്ചേറ്റി മനുഷ്യ സ്നേഹിയായ ഒരു ജനകീയ ഡോക്ടർ “

കണ്ണൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയരക്ടറും കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസറുമായ ഡോ പിയൂഷ് നമ്പൂതിരിപ്പാട് അംഗീകാര നിറവിൽ ” മികച്ച പൊതുജനാരോഗ്യ വിദഗ്ധനുള്ള ഈ വർഷത്തെ കെ വത്സരാജ് പുരസ്കാരം പന്ന്യൻ രവീന്ദ്രൻ നാളെ 3 മണിക്ക് പറശ്ശിനി കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും ‘
ജില്ലയുടെ ആരോഗ്യ സംവിധാനങ്ങളുടെ തിരക്കു പിടിച്ച ചുമതല നിർവ്വഹിക്കുമ്പോഴും സർഗാത്മകതയുടെ നിറവിൽ തൻ്റെ ഉത്തരവാദിത്വത്തിൽ മികച്ച രീതിയിൽ നിർവ്വഹിക്കുകയാണ് അദ്ദേഹം ‘ മെഡിക്കൽ ബിരുദത്തിന് പുറമെ നിയമത്തിലും , സാഹിത്യത്തിലും ഉൾപ്പെടെ 10 ഓളം ബിരുദങ്ങൾ ഉണ്ട് ഡോ. പീയുഷിന് ‘ അടുത്തിടെ സംഗീത ത്തിലും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടുകയുണ്ടായി ഈ ഡോക്ടർ ‘ ‘മികച്ച ഗായകനും , കവിയുമാണ് കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഇദ്ദേഹം 2000 ലധികം സാംസ്കാരിക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് . 9 പുസ്തകളും പ്രസിദ്ധീകരിച്ച ഇദ്ദേഹം ജ്യോതിഷത്തിൽ ഉൾപ്പെടെ വിദഗ്ധനാണ് ആരോഗ്യ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഡോ പീയുഷ് നമ്പൂതിരിപ്പാട് നടപ്പിലാക്കിയ ഒട്ടേറെ പദ്ധതികൾക്ക് വലിയ ജനകീയാം ഗീകരം ലഭിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ D M 0 ആയി ചാർജെടുത്ത ഇദ്ദേഹം ജില്ലയിലും ആരോഗ്യ മേഖലയിൽ ഒട്ടെറേ ജനകീയ പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്
കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ് അദ്ദേഹം ‘ പേരാമ്പ്ര , വടകര, കൊയിലാണ്ടി സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കിയ വിവിധ ജനകീയ ആരോഗ്യ പദ്ധതികളിലെ ഡോ . പീയൂഷിൻ്റെ ഇടപെടലുകൾ മാതൃകാ പരമായിരുന്നു. അവാർഡ് വിതരണത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വത്സരാജ് സ്മാരക സമിതി ഭാരവാഹികളായ അജയ കുമാർ കരിവെള്ളൂർ , റോയ് കെ ജോസഫ് , കൊറ്റിയത്ത് സദാനന്ദൻ , എൻ വി രമേശൻ , കെ സി . അജിത്ത് കുമാർ , നാരായണൻ കുഞ്ഞിക്കണ്ണോത്ത് , കെ വി രവീന്ദ്രൻ


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

One thought on ““കലയെയും , സാഹിത്യത്തെയും നെഞ്ചേറ്റി മനുഷ്യ സ്നേഹിയായ ഒരു ജനകീയ ഡോക്ടർ “

  1. Tremendes Achievement in personaly and benefited to publics also

Comments are closed.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading