14 June 2026
പുലയനോര് പള്ളി പറയനൊരു പള്ളി മീൻപിടുത്തക്കാരൻ മരയ്ക്കാനൊരു പള്ളി

പുലയനോര് പള്ളി പറയനൊരു പള്ളി
മീൻപിടുത്തക്കാരൻ മരയ്ക്കാനൊരു പള്ളി
അപ്പനൊര് പള്ളി മകനൊരു പള്ളി
അക്കൂറും ഇക്കൂറും വെവ്വേറെ പള്ളി. പള്ളിയോട് പള്ളി നിരന്ന് വന്നിട്ടും വ്യത്യാസം കാണുന്നില്ല.

പുഷ്പവതി പൊയ്പാടത്ത്

ജാതിവിവേചനങ്ങൾക്ക് സംഗീതത്തിലൂടെ പ്രതിരോധം തീർക്കുകയാണ് പുഷ്പവതി .

തൃശൂരിലെ വേലൂർ ആണ് ജന്മസ്ഥലമെങ്കിലും തിരുവനന്തപുരത്ത് താമസമാക്കിയ പുഷ്പവതി തന്റെ പന്ത്രണ്ട് വയസു മുതലാണ് പാട്ട് പഠിക്കാന്‍ തുടങ്ങിയത്. ആദ്യ ഗുരു ദ്രൗപതി നങ്ങ്യാരാണ്. പാലക്കാട് ചെമ്പൈ ഗവണ്മെന്റ് മ്യൂസിക്‌ കോളേജില്‍ നിന്നും ഗാന പ്രവീണ എടുത്തതിനു ശേഷം മങ്ങാട് നടേശന്റെ കീഴിൽ കര്‍ണാടക സംഗീതത്തില്‍ പ്രത്യേക പരിശീലനം നേടി.

കോഴിക്കോട് സ്വാതിതിരുനാള്‍‍ സംഗീത സഭയില്‍ 1996ൽ ആദ്യമായി രണ്ടുമണിക്കൂര്‍ കച്ചേരി ചെയ്തിരുന്നു. 24 വർഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടി.ഓള്‍ ഇന്ത്യ റേഡിയോ തൃശൂര്‍ നിലയത്തില്‍ നിന്നും 1998 ല്‍ കർണാടിക് വോക്കലിൽ “B ഗ്രേഡ് നേടി. 2000ലെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയംനല്‍കുന്ന നവാഗത പ്രതിഭകൾക്കുള്ള സ്കോളർഷിപ്പ്, 2002ല്‍ കേരളസംഗീത നാടക അക്കാഡമി ഏര്‍പ്പെടുത്തിയ പുടുക്കോട് കൃഷ്ണമൂര്‍ത്തി എന്റൊവ്മെന്റ് പ്രൈസ് എന്നിവ ലഭിച്ചിരുന്നു.

സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ “ചെമ്പാവിൻ പുന്നെല്ലിൻ ചോറോ” എന്ന ഗാനം പുഷ്പവതിയെ ഏറെ ശ്രദ്ധേയയാക്കി മാറ്റി. 2001ൽ കരുമാടിക്കുട്ടന്‍ എന്നസിനിമയിലൂടെ “കൈകൊട്ടുപെണ്ണേ” എന്ന ഗാനത്തില്‍ പാടിയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ശേഷം എസ് ബാലകൃഷ്ണന്‍, രവീന്ദ്രന്‍, രമേശ്‌ നാരായന്‍, ബേണി ഇഗ്നേഷ്യസ്, മോഹന്‍സിതാര , ജോൺസൻ, ഔസേപ്പച്ചന്‍, ബെന്നി കണ്ണന്‍, അല്‍ഫോന്‍സ്‌, എം ജി ശ്രീകുമാർ‍, അഫ്സൽ‍, വിദ്യാധരന്‍ മാസ്റ്റർ‍, ബിജിബാല്‍ എന്നിവരുടെ സംഗീത സംവിധാനത്തിലും പാട്ടുകൾ പാടാന്‍ അവസരം ലഭിച്ചു.

കൂടാതെ ചിത്ര,സുജാത,എന്നീ പ്രശസ്തരായ പിന്നണി ഗായികമാർക്കു വേണ്ടി നിരവധി ട്രാക്കുകളും പാടിയിട്ടുണ്ട് . കല്യാണരാമന്‍, ഇഷ്ടം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, കാട്ടുചെമ്പകം തുടങ്ങിയ സിനിമകളുടെ റീ റെക്കോർഡിംഗ് ജോലികളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

2004ല്‍ കബീര്‍ മ്യൂസിക്‌ ഓഫ് ഹാര്‍മണി എന്ന ആല്‍ബം സംഗീത സംവിധാനം ചെയ്ത് പാടി. കബീറിന്റെ ദോഹകള്‍ ആദ്യമായി മലയാളത്തില്‍ അവതരിപിച്ച ഒരു വര്‍ക്ക്‌ ആയിരുന്നു അത്. ഒരുപാടു ആസ്വാദകരെയും അതിനോടൊപ്പം തന്നെ നിരൂപക ശ്രദ്ധയും നേടാൻ കഴിഞ്ഞിരുന്നു.

ഭര്‍ത്താവ് പ്രിയരഞ്ജന്‍ലാൽ‍.ഗ്രാഫിക് ഡിസൈനര്‍ ആണ്.മോള്‍ ശ്രീ ഗൌരി.മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാ മനുഷ്യർക്കും കഴിയണം. പ്രത്യേകിച്ചും കേരളം എന്ന സുന്ദര പ്രദേശത്തെ ജനങ്ങളുടെ ഇടയിൽ.ചൂരൽമല ദുരന്തം വന്നപ്പോൾ നമ്മൾ ചെയ്ത പ്രവർത്തികൾ ഓർമ്മിക്കുക.
അങ്ങ് ഉത്തരകാശിയിൽ ഇപ്പോഴും നാലു ഗ്രാമങ്ങളിലെ മനുഷ്യർ മണ്ണിനടിയിലാണ് എന്നും ഓർക്കുക. അടൂർ ഗോപാലകൃഷ്ണനും പുഷ്പവതി പൊയ്യാടത്തും നമ്മുടെതാണ്. അവരുടെ കൈകൾ ചേർത്ത് പിടിച്ച് പോകാൻ അവർക്ക് കഴിയണം. കലാകാരന്മാരും കലാകാരികളും അങ്ങനെയാകണം.

കടപ്പാട് സോഷ്യൽ മീഡിയാ