28 May 2026
IMG-20250314-WA0015

തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു . പുളിംപറമ്പ് തോട്ടറമ്പിലെ ആരംഭൻ സ്നേഹമെർലിനെയാണ് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പോലിസ് സ്റ്റേഷൻ പരിധിയിലെ സ്കുൾ വിദ്യാർത്ഥിനിയായ പന്ത്രണ്ട് കാരിയുടെ ബാഗിൽ നിന്നും അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് പീഡന നടന്നത് തിരിച്ചറിഞ്ഞത്. സ്കുൾ അധികൃതർ രക്ഷിതാക്കള വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിൽ പീഢനം നടന്നത് വ്യക്തമായതോടെ പോലിസിൽ പരാതി നല്കുകയായിരുന്നു . പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഢനത്തിലാണ് പോലിസ് കേസ്സെടുത്തത്. നേരത്തെയും സമാനമായ കേസിൽ പ്രതിയായിരുന്നു സ്നേഹമെർലിൻ. നേരത്തെ ഒരു പതിനാല് കാരനെയും സ്നേഹമെർലിൻ പീഢിപ്പിച്ചതായി അറിയുന്നു . സി പി ഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായ കോമത്ത് മുരളീധരനെ കഴിഞ്ഞ വർഷം ഫെബ്രവരി 3ന് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ആക്രമിച്ച് പരിക്കേല്പിച്ച കേസിലും പ്രതിയാണ് സ്നേഹമെർലിൻ പ്രതിയെ താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് കേടതി കണ്ണുർ വനിത ജയിലിൽ റിമാൻഡ് ചെയ്തു.

റിപ്പോർട്ടർ : രാജൻ തളിപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *