ദുരിതബാധിതർക്ക് സ്വന്തം ഭൂമി നൽകാൻ തയ്യാറായി അജിഷ ധനമന്ത്രിയെ നേരിൽ കണ്ട് സന്നദ്ധത അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടു നൽകാൻ ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് സന്നദ്ധത അറിയിച്ച് വയനാട് സ്വദേശി അജിഷ ഹരിദാസ് .

ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് വീട് വയ്ക്കുവാനായി തന്റെപേരിലുള്ള സ്ഥലം സർക്കാരിലേക്ക് വിട്ടുനൽകാനുള്ള സന്നദ്ധത ധനമന്ത്രി കെ എൻ ബാലഗോപാലിനെ കൊട്ടാരക്കര എം എൽ എ ഓഫീസിലെത്തി അറിയിച്ചു .
വയനാട് കോട്ടത്തറ സ്വദേശിയായ അജിഷ നിലവിൽ തൃശൂർ പാറമേക്കാവ് കെ എസ് എഫ് ഈ ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ്. കർഷക കുടുംബത്തിൽ ജനിച്ച അജിഷ 2009 ൽ അച്ഛൻ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ഇപ്പോൾ ദുരിതബാധിതർക്ക് വീട് വയ്ക്കാനായി സർക്കാരിലേക്ക് വിട്ടു നൽകുന്നത് . അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടിൽ എല്ലാം നഷ്ടപെട്ടവർക്കായി തന്റെ പേരിലുള്ള ഭൂമി നൽകാം എന്ന തീരുമാനത്തിലേക്ക് അജിഷയും ഭർത്താവ് ഹരിദാസും എത്തിയത് .

നേരത്തെ സ്വകാര്യ ചാനൽ പരിപാടിയിൽ ഫോൺ മുഖാന്തിരം ധനമന്ത്രിയെ ഭൂമിനൽകാനുള്ള സന്നദ്ധത അറിയിച്ചിരുന്നു .

തകർക്കാൻ ശ്രമിച്ചപ്പോൾ ഒക്കെയും കേരളം തളരാതെ മുന്നേറുന്നത് ഇതുപോലെയുള്ള ജനതയുടെ കരുത്തിൽ ആണെന്ന് അജിഷയെ അഭിനന്ദിച്ചു മന്ത്രി പറഞ്ഞു . എത്രയൊക്കെ കുപ്രചരണങ്ങൾ ഉണ്ടായാലും സത്യം തിരിച്ചറിഞ്ഞു കൂടെ നിൽക്കുന്നവരാണ് എന്നും മലയാളികൾ . നാടിനു ഒരു ആപത്തു വന്നപ്പോൾ നാനാദിക്കിൽ നിന്നും സി എം ഡി ആർ എഫിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ അതിന്റെ നേർസാക്ഷ്യമാണ് എന്നും അദ്ദേഹം പറഞ്ഞു .

ഭർത്താവ് ഹരിദാസിനും മകൻ അഞ്ചര വയസ്സുകാരൻ ഹരേശ്വറിനും ഒപ്പമാണ്‌ മന്ത്രിയെ കണ്ട് ഭൂമിനൽകാനുള്ള തീരുമാനം അറിയിച്ചത്.

ഓഗസ്റ്റ് 12 ന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക് വസ്തുവിന്റെ രേഖകൾ കൈമാറും.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.