“പാറപ്പൊടി യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയതിനെതിരെ ധർണ്ണ സംഘടിപ്പിച്ചു”

അഞ്ചാലുംമൂട് :കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസമേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അബാലുംമൂട് സോണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
അംഗൻവാടി റേഷൻകട ബസ്റ്റോപ്പ് ,കോളനി, ഹെൽത്ത് സെൻറർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സമീപം പാറപ്പൊടി അടക്കം വിപണനം നടത്തുന്ന ഇത്തരം ഒരു സ്ഥാപനം അനുവദിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പരിസരവാസികൾ മാറാരോഗങ്ങൾക്ക് അടിമയായി തീരും എന്നതിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയത്തിനു പരിയായി പ്രദേശവാസികൾ സംഘടിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിനും കൊല്ലം കോർപ്പറേഷനും ജില്ലാ കളക്ടർ അടക്കം നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു.തുടർന്നും കോർപ്പറേഷൻ ലൈസൻസ് നടപടികളായി മുന്നോട്ട് പോകുന്നത് മനസ്സിലാക്കി ഇതിനെതിരായി കേരള ഹൈക്കോടതിയിൽ710 710 ബാർ ബാർ 24കേസ് എന്ന കേസ് ഡിവിഷൻ മുമ്പാകെ പരിഗണനയിൽ ഇരിക്കുകയാണ് ഇതിനിടയിലാണ് വളരെ തിരക്കിട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് തിരക്കിട്ട് ലൈസൻസ് നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ധർണ്ണാ സമരത്തിലേക്ക് നാട്ടുകാർ നീങ്ങിയതെന്നും അടിയന്തിരമായി ലൈസൻസ് നടപടി റദ്ദ് ചെയ്തില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടികളിലേക്കും സമരപരിപാടികളിലേക്കും
നീങ്ങുമെന്നും ധർണ്ണാ സമരത്തിൽ പങ്കെടുത്ത ജനകീയ മുന്നണി നേതാക്കൾ മുന്നറിയിപ്പ് നൽകി. സുകേശൻ ചൂലിക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയി അഗസ്റ്റിൻ സിന്ധുറാണി ബി.അനിൽകുമാർ . എ അമാനുള്ള വില്യം ജോർജ് എൻ ഗോപാലകൃഷ്ണൻ കെ.ബി ജോയി ബി.അജിത് കുമാർ ബി.ഉണ്ണി എന്നിവർ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.