സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു

തളിപ്പറമ്പ് : ആലക്കോട് അരങ്ങം സ്വദേശി എം എം അനുപമയെ (40) യാണ് ഭർത്താവ് കെ അനുരൂപ് (42) ബാങ്കിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ..3 മണി ഓടെയാണ് സംഭവം നടന്നത്. തലയിലും, ചുമലിലും കത്തിവാൾ കൊണ്ട് വെട്ടിയപ്പോഴുണ്ടായ പരിക്കുമായി അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഭർത്താവ് അനുരൂപിനെ നാട്ടുകാരും ബാങ്കിലുണ്ടായിരുന്നവരും ചേർന്ന് പിടികൂടി കെട്ടിയിട്ടു.

 

തുടർന്ന് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെ ബാങ്കിലെത്തിയ അനുരൂപ് വിസിറ്റേഴ്സ് ഏരിയയിൽ അൽപ നേരം ഇരുന്ന ശേഷം ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു.

 

സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായ അനുരൂപ് കൈയിൽ കരുതിയിരുന്ന കത്തിവാൾ കൊണ്ട് അനുപമയെ വെട്ടി.

 

വെട്ടേറ്റ് ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമ അടുക്കളയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്നാലെയെത്തിയ അനുരൂപ് വീണ്ടും വെട്ടുകയായിരുന്നു.

 

പരിസരവാസികൾ അപ്പോഴേക്കും ബാങ്കിൽ ഓടിയെത്തി അനുരൂപിനെ കീഴ്പ്പെടുത്തി കെട്ടിയിടുകയും അനുപമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഉദയഗിരി താളിപ്പാറമ്പ്സ്വദേശിയായ അനുരൂപ് സ്വകാര്യ കാർ വിൽപ്പനശാലയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരു വർഷമായി മദ്യപാനത്തെ തുടർന്നുള്ള ഉപദ്രവത്തെ തുടർന്ന് അനുപമയും ആറു വയസുള്ള മകളും മാതാപിതാക്കളോടൊപ്പം ആലക്കോട് താമസം.അനുരൂപ് തളിപ്പറമ്പ് ഏഴാം മൈലിൽ വാടക വീട്ടിലുമാണ് താമസിക്കുന്നത്.

രാജൻ തളിപ്പറമ്പ്


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response