പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ പിന്നെ എതിര് എന്തിന്
ജി സുധാകരൻ.പരസ്യമായി അഭിപ്രായം പറയരുത് എന്ന് പറഞ്ഞവർ തന്നെ വീണ്ടും അഭിപ്രായം പറയാൻ തുടങ്ങിയെന്ന് ജി.സുധാകരൻ പറഞ്ഞു. കെ.വി തോമസ്സിന് ഇത്രയും അധികാരം എന്തിന് നൽകിയെന്ന് സ്വയം പാർട്ടി ആലോചിക്കണം. എനിക്ക് ഒന്നും പറയാനില്ല ഞാൻ വലിയ നേതാവല്ല. ഞാൻ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് 9000 രൂപ എൻ്റെ 35000 രൂപ പെൻഷനിൽ നിന്ന് ലെവി കൊടുത്തു. പ്രായം കുറച്ചു വച്ച് കുറേപ്പേർ ഇപ്പോൾ ഇരിക്കുന്നുണ്ടല്ലോ, കേരളത്തിലെ ദൃശ്യമാധ്യമങ്ങളോടാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. എൻ്റെ പ്രായം ആകുന്നതിന് മുൻപ് ഞാൻ ഒഴിഞ്ഞു കൊടുത്തതാണ്. പിന്നെ എനിക്ക് പ്രശ്നമില്ല.12 ലക്ഷം യാത്ര ബത്ത, പെൻഷൻ പലവിധത്തിൽ എല്ലാം കൂടി 30 ലക്ഷം കിട്ടും.പഴയ കോൺഗ്രസ് കാരൻ, ഇപ്പോൾ നമ്മുടെ കൂടെ വന്നു. നമുക്ക് എതിരെ മൽസരിച്ച ആളാണ്.പാർട്ടിയുടെ തലപ്പത്ത് ഇരുന്നവർ അവരുടെ വിഷമങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കൽ ഇനിയുമുണ്ടാകും
