രാപ്പകൽ സമരം സംസ്ഥാനത്ത് സർക്കാർ ആഫീസുകളിൽ വിശദീകരണവുമായി അധ്യാപക സർവീസ് സംഘടന നേതാക്കൾ.

സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ അവശ്യങ്ങൾ ഉന്നയിച്ച് തുടർസമരപാതയിലാണ് ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം (36 മണിക്കൂർ) തുടർന്ന് ഏകദിന പണിമുടക്കവുമായി മുന്നോട്ടു പോകുന്നു.

ജീവനക്കാർക്കും അധ്യാപകർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിലാണ് ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന  സമര സമിതി സമരപരിപാടിയുമായി മുന്നോട്ടു പോകുന്നത്

പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക. പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക,

ക്ഷാമബത്ത- ശമ്പളപരിഷ്കരണ കുടിശ്ശികൾ പൂർണമായും അനുവദിക്കുക. ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക. മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിൻറെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം നടത്തുന്നത്. സത്യഗ്രഹ സമരത്തിൽ ആയിരക്കണക്കിന് ജീവനക്കാർ പങ്കാളികളാകും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading