പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളിധരൻ അവസാനം പാലക്കാട്ടേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പെങ്ങൾ പത്മജ വേണുഗോപാൽ പലപ്രാവശ്യം പറഞ്ഞു സ്വന്തം അമ്മയെപ്പറഞ്ഞ രാഹൂൽ മാങ്കുട്ടത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകരുത്. സ്വന്തം അമ്മയോട് മുരളിയേട്ടന്ന് സ്നേഹമുണ്ടെങ്കിൽ പോകില്ലെന്നും അവർ ആവർത്തിച്ചു. എന്നാൽ കോൺഗ്രസ് സമ്മർദ്ദം മുരളീധരൻ്റെ ഉറക്കം കെടുത്തുന്ന സാഹചര്യത്തിൽ പോകാൻ തീരുമാനിച്ചത്. എന്നാൽ അവസാനനിമിഷം സ്ഥാനർത്ഥിത്വം രാഹൂൽ മാങ്കൂട്ടത്തിനായിപ്പോയി.പാലക്കാട് ഡിസിസി തീരുമാനിച്ച പേര് കെ മുരളീധരൻ്റേതായിരുന്നു. എന്നാൽ ആ കത്ത് പുറത്ത് വന്നത് ആഴ്ചകൾക്ക് ശേഷമാണ്, അത് വലിയ വിവാദമായിരുന്നു. കെ മുരളീധരൻ്റെ പാലക്കാട്ടെ ക്യാമ്പയിൻ കഴിയുമ്പോൾ ബി.ജെ പി പത്മജ വേണുഗോപാലിനെ ഇറക്കി പ്രതികരിക്കാനാണ് സാധ്യത.
