ഇന്ത്യൻ റയിൽവേയിൽ ഒഴിവുകൾ ലക്ഷക്കണക്ക്, വർഷങ്ങൾ പലതു കഴിയുന്നു. ഇപ്പോഴും കരാർ തൊഴിലിൻ്റെ ഭാഗമായി പല ജോലികളും.

ഷോർണ്ണൂർ : കഴിഞ്ഞു പോയ ദിനങ്ങളിൽ നാലു കരാർ തൊഴിലാളികളാണ് ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിൻ്റെ ഭാഗമായി റയിൽവേ പാലത്തിൽ ജോലികൾ ചെയ്യുന്നതിനിടയിൽ പെട്ടെന്ന് കുതിച്ചെത്തിയ ട്രെയിൻ അവരുടെ ജീവിതം തകർത്തെറിഞ്ഞത്. റയിൽവേ കൃത്യമായും സുരക്ഷ ഒരുക്കേണ്ട സ്ഥാനത്ത് സുരക്ഷ ഒരുക്കാതെ പോയതിലാണ് ആ ജീവനുകൾ നഷ്ടമായത്. ഒരു ചർച്ചയും ഈ കാര്യത്തിൽ പൊതു സമൂഹം ഏറ്റെടുത്തിട്ടില്ല. ഇവർ കരാർ തൊഴിലാളികൾ ആയതിനാൽ യാതൊരു ആനുകൂല്യത്തിനും അർഹരുമല്ല. റയിൽവേ പറയുന്നത് കരാറുകാരനെതിരെ കേസെടുത്തു എന്നാണ്. അങ്ങനെ ഒരു കേസെടുത്തതുകൊണ്ട് ഈ പാവപ്പെട്ട തൊഴിലാളികൾക്ക് എന്തു പ്രയോജനം ചെയ്യും. അവരുടെ കൈകൾ ജോലി ചെയ്യാൻ വിധിക്കപ്പെട്ടതാണ്. അതവർ ചെയ്തു. അവരുടെ ജീവനും റയിൽവേ എടുത്തു കഴിഞ്ഞു. ഇവർക്ക് അർഹമായ പരിഗണ നൽകാൻ റയിൽവേ തയ്യാറാകണം.പൊരുതുന്ന പൊതു സമൂഹം ഈ കാര്യത്തിൽ ഇടപെടൽ നടത്തണം.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading