തിരുവനന്തപുരം: സിവിൽ സർവീസിന് ചെറു ചരിത്രം രചിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ മേയ് 31 ന് സർവീസിൽ നിന്നും പടിയിറങ്ങും.
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയും അധ്യാപക സർവീസ് സംഘടന സമര സമിതി ജനറൽ കൺവീനറുമായിരുന്ന ജയശ്ച ന്ദ്രൻ കല്ലിംഗൽ റവന്യു വകുപ്പിൽ തഹസിൽദാർ തസ്തികയിൽ വിരമിക്കും. നിലവിൽ വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ചെയർമാനാണ്.ജോയിൻറ് കൗൺസിൽ പ്രസ്ഥാനത്തെ കേരളത്തിലെ ഓരോ ജീവനക്കാരൻ്റെ മനസ്സിലും പൊതു സമൂഹത്തിൻ്റെ മുന്നിലും മാധ്യമങ്ങളുടെ മുന്നിലും അധികാരികളുടെ മുന്നിലും എത്തിക്കുന്നതിൽ കുറെയധികം വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വനിതകളെ സംഘടനയിൽ ഉയർത്തി കൊണ്ടുവരുന്നതിൽ വർത്തമാനം പറഞ്ഞു അവസാനിപ്പിക്കുന്നവരാണ് അധികവും. വനിതകളുടെ പ്രശ്നങ്ങളെ മുഖ്യ പ്രശ്നങ്ങളാക്കി കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ വനിത നേതാക്കൾ മാത്രം പങ്കെടുത്ത ക്യാമ്പയിൻ സിവിൽ സർവീസ് ചരിത്രത്തിൽ എഴുതി ചേർക്കാവുന്നതാണ്. 2023 നവംബർ ഒന്നുമുതൽ ഡിസംബർ 7 വരെ കാസറഗോഡ് മുതൽ തിരുവനന്തപുരംവരെ സിവിൽ സർവീസ് സംരക്ഷണത്തിനായി നടത്തിയ പദയാത്ര നേതൃത്വപരമായ പങ്കു വഹിച്ചു. പങ്കാളിത്തപെൻഷൻ്റെ കാര്യത്തിൽ സൂപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾ,കാൽ ലക്ഷം പേർ പങ്കെടുക്കും എന്ന്
പ്രഖ്യാപിച്ച 2021 ലെ സെക്രട്ടറിയേറ്റ് മാർച്ച്
അര ലക്ഷം പങ്കെടുത്ത കൂറ്റൻ പ്രതിഷേധ സമരo, ഹൈക്കോടതിയുടെ പണിമുടക്ക് നിരോധന
ഉത്തരവിനെതിരെ കക്ഷി ചേർന്ന ഒരേഒരു സർവീസ് സംഘടനയായി നിലകൊണ്ടതും, തുടർപ്രക്ഷോഭങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം കൗൺസിൽ ആഫീസിൽ പാവങ്ങൾക്കായി നടത്തുന്ന ഉച്ചഭക്ഷണ വിതരണം. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ജീവനക്കാരിലും പൊതു സമൂഹത്തിൻ്റെ മുന്നിലും എത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി മേൽനോട്ടം വഹിക്കുന്നതിനും എങ്ങനെ പരിപാടി വിജയപ്രദമാകണം എന്ന ഉറച്ച വിശ്വാസത്തോടെ നടത്തിയ ക്യാമ്പയിനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സർക്കാർ ജീവനക്കാർ ആഫീസിലിരുന്നു ജോലി ചെയ്യുക മാത്രമല്ല പൊതു സമൂഹത്തിന് ആവശ്യമായ പല കാര്യങ്ങളിലും ഇടപെടൽ വേണമെന്ന ചിന്ത ജീവനക്കാരുടെ മനസ്സിൽ എത്തിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിൽ അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തിയ ഏകദിന പണിമുടക്കം. പൊതു സമൂഹവും ജീവനക്കാരും മറ്റ് സംഘടനകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. പണിമുടക്കത്തിൽ നിന്ന് പിന്നോട്ട് പോകാതെ ജീവനക്കാർക്ക് വേണ്ടി ഒരു പ്രസ്ഥാനത്തെ ഉറപ്പിച്ച് നിർത്താൻ അദ്ദേഹത്തിനായി അതിലൂടെ പ്രസ്ഥാനത്തിൻ്റെ അടിത്തട്ടു മുതൽ മുകൾ തട്ടുവരെ ശക്തമാക്കുന്നതിന് കഴിഞ്ഞു.സർവീസ് സംഘടനകളുടെ ക്യാമ്പയിനുകൾ മാധ്യമങ്ങൾ വലിയ പ്രചരണം നൽകുക കുറവാണ്. എന്നാൽ ഈ അടുത്ത കാലത്ത് ജോയിൻ്റ് കൗൺസിൽ ക്യാമ്പയിനുകൾക്ക് മാധ്യമങ്ങൾ നല്ല പിന്തുണയാണ് നൽകിയത്.
അദ്ദേഹം നല്ല ഒരു വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. യാത്രയോട് കൂടുതൽ താൽപ്പര്യം തോന്നുന്നതുപോലെ ഓരോ യാത്രയും അനുഭവങ്ങളുടെ പച്ചതുരുത്തുകൾ സ്വന്തം മനസ്സിൽ അടുക്കി വയ്ക്കുകയും പിന്നീട് അവ അക്ഷരങ്ങായി വെളിച്ചമായി വരാറുണ്ട്. ധാരാണം അവാർഡ്കളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഇനിയുള്ള സമയവും പൊതു സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായി ഉണ്ടാകുമെന്നു കരുതാം. യാത്രയയപ്പ് ചടങ്ങുകളും ഉപഹാരങ്ങളും
വേണ്ടെന്നും പകരം, താത്പര്യമുള്ളവർക്ക് ഗാന്ധിഭവനിലേയ്ക്ക് കുറച്ചു പുതപ്പുകൾ വാങ്ങി നൽകാൻ തന്നെ സഹായിച്ചാൽ മതിയെന്നും പറയുന്നതിലൂടെ പാവപ്പെട്ട മനുഷ്യരുടെ മനസ്സിൽ ഇടം തേടട്ടെ, ഗാന്ധിഭവൻഎന്തുമാകട്ടെ, പുതപ്പുകൾ എത്തിക്കാനും അവിടുത്തെ അന്തേവാസികൾക്കൊപ്പം ചിലവഴിക്കാനും ഉള്ള താൽപ്പര്യത്തെ ഏറെ ബഹുമാനത്തോടെ കാണുന്നു.
സുകേശൻ ചൂലിക്കാട്
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.