കോട്ടയം:കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്.ആതിരയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ നേരത്തെ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി വലിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞു.തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും, കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്തത്. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജോണ്‍സണ്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.ആതിരയെ കൊല ചെയ്ത ദിവസം രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം പെരുമാതുറയിലെ എത്തി.കുട്ടിയെ സ്കൂൾ ബസ് കയറ്റാനുള്ള സമയം വരെ ഒളിച്ചു നിന്നു. ശേഷം 9 മണിയോടെ വീട്ടിലേക്ക് കടക്കുന്നു. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും ഇതിനായി പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു.പിന്നീട് ഇരുവരും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തികൊലപ്പെടുത്തി. എന്നിട്ട് ഇട്ടിരുന്ന ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ധരിച്ചു.ശേഷം ആതിരയുടെ സ്കൂട്ടറിൽ രാവിലെ 9 30 ഓടുകൂടി തന്നെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും കോട്ടയത്ത് എത്തിയത്.ജോണ്‍സന്‍റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ജോൺസൻ്റ് ഡിസ്ചാർജ് തീരുമാനിക്കു എന്ന് ഡോക്ടറന്മാർ പറഞ്ഞു..
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.