തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽക്ഷാമബത്ത കുടിശിക മുഴുവനായി കൊടുത്തു തീർക്കാൻ തയ്യാറായി ബീഹാർ സർക്കാർ. കേരള സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെ ഇതൊക്കെ നൽകുമോ , ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും. 2025 ജനുവരി 1 പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ബീഹാർ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മാറിയത്.മെയ് 16 ന് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗത്തിലാണ് ക്ഷാമബത്ത അനുവദിക്കാനുള്ള തീരുമാനം ഉണ്ടായത്. കുടിശിക പണമായി നൽകും.5 ലക്ഷം ജീവനക്കാർക്കും 6 ലക്ഷം പെൻഷൻകാർക്കും ക്ഷാമബത്ത ഉയർത്തിയതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാർ പറഞ്ഞു.ഒരു മാസത്തിനിടയിൽ കാശ്മീർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽ പ്രദേശ്, ഹരിയാന സർക്കാരുകൾ ക്ഷാമബത്ത കുടിശിക മുഴുവനും കൊടുത്തിരുന്നു.അതേ സമയം ക്ഷാമബത്ത കൊടുക്കാത്ത സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക .എല്ലാ സംസ്ഥാനങ്ങളും പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക നൽകുമ്പോൾ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത ഏക സംസ്ഥാനവും കേരളം ആണ്. പക്ഷേ സാധാരണ കാറ്റഗറി ജീവനക്കാർക്ക് മാത്രമേ ക്ഷാമബത്ത കുടിശ്ശിക ഉള്ളൂ. സമ്പന്ന വിഭാഗമായ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പിഎസ്‌സി അംഗങ്ങൾ എന്നിവർക്ക് കുടിശ്ശിക വരുത്താതെ ഇരിക്കാനും കുടിശ്ശിക വരുന്ന തുക കാലതാമസം ഇല്ലാതെ തന്നെ പണമായി മാറി നൽകുവാനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇത് ഇരട്ടത്താപ്പ് അല്ലെ എന്ന് ജീവനക്കാർ ചോദിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. പങ്കാളിത്തപെൻഷൻ്റെ കാര്യത്തിൽ പോലും വ്യക്തമായ തീരുമാനമില്ലാത്തതും സമരം ചെയ്ത സർവീസ് സംഘടനകൾക്ക് പ്രതിഷേധമുണ്ട്.
Discover more from News12 INDIA
Subscribe to get the latest posts sent to your email.