Home / Kerala News / Thiruvananthapuram / പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ തീരദേശ ഗ്രീന്‍ മാര്‍ച്ച്.

പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ തീരദേശ ഗ്രീന്‍ മാര്‍ച്ച്.

Advertisements

തിരുവനന്തപുരം:തീരവും തിരയും ജീവനും ജീവിതവും സംരക്ഷിക്കാന്‍ ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി തീരദേശ ഗ്രീന്‍മാര്‍ച്ച് സംഘടിപ്പിക്കുന്നു. കേരളത്തിന്റെ തീരമേഖലയെ അപ്പാടെ അപകടപ്പെടുത്തുന്ന കടല്‍ മണല്‍ ഖനനം സ്വകാര്യ മേഖലയ്ക്കുകൂടി കടന്ന് വരാന്‍ കഴിയുന്ന നിലയിലേക്ക് 2002 ലെ കേന്ദ്ര ഖനന നിയമം 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലും കടല്‍ മണല്‍ ഖനനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചിരിക്കുന്ന സാഹചര്യത്തിലും ഗ്രീന്‍ മാര്‍ച്ചിലൂടെ ജോയിന്റ് കൗണ്‍സില്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യത്തിന് പ്രസക്തി ഏറെയാണ്.
ഇന്ത്യന്‍ തീരത്തിന്റെ 8% വരുന്ന കടല്‍ത്തീരമാണ് കേരളത്തിന്റെത്. എന്നാല്‍ പിടിക്കുന്ന മത്സ്യത്തിന്റെ 15-20 % കേരളത്തിന്റെ സംഭാവനയാണ്. അതുകൊണ്ട് തന്നെ കരിമണല്‍ ഖനനം മത്സ്യത്തൊഴിലാളികളുടെ മാത്രമല്ല പൊതുജനങ്ങളുടെ ആരോഗ്യത്തെക്കൂടി ബാധിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. കേന്ദ്ര നിയമ ഭേദഗതിയെ തുടര്‍ന്ന് തീരമേഖല കടുത്ത ആശങ്കയിലാണ്. കേരളത്തില്‍ കൊല്ലത്തെ മൂന്ന് ബ്‌ളോക്കുകളില്‍ നിന്നും മണലും കൊബാള്‍ട്ടടക്കമുള്ള ധാതു വിഭവങ്ങളും ഖനനം ചെയ്യാനാണ് കേന്ദ്ര പദ്ധതി. ഖനനത്തിന്റെ പൊതു അവകാശം പൊതു മേഖലയ്ക്ക് ആയിരിക്കണമെന്ന 2002 ലെ കേന്ദ്ര ഖനന നിയമമാണ് 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയയതിരിക്കുന്നത്. ഇനി ഖനനത്തിനും സംസ്‌കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്ക് കൂടി അവസരം ഉറപ്പിച്ചുകൊണ്ടാണ് പുതിയ നിയമ ഭേദഗതി. ജൈവ സമ്പന്നമായ മത്സ്യ ബന്ധന തീരങ്ങളും ഏക്കറ് കണക്കിന് സ്വകാര്യ ഭൂമിയും കടലോരത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളും കാലങ്ങളായി തിരയെടുത്ത് പോയി. കരിമണല്‍ ഖനനം തന്നെയാണ് തീരം കടലെടുക്കുന്നതിന്റെ പ്രധാന കാരണം തീരമേഖലയിലെ ജനങ്ങള്‍ക്ക് തീരം വിട്ടൊഴിയേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. ഐ.ആര്‍.ഇ, കെ.എം.എം.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് കേരളത്തില്‍ ഖനനം നടത്തുന്നത്. ഖനന പ്രദേത്തെ മത്സ്യബന്ധ മേഖലയ്ക്ക് കടുത്ത പാരിസ്ഥിതിക ആഘാതവും തീര ജനതയുടെ ഉപജീവനവും കരിമണല്‍ ഖനനം തകര്‍ത്തിരിക്കുന്നു. തീരം നഷ്ടമായി കിടപ്പാടം നഷ്ടപ്പെട്ട് നൂറ് കണക്കിന് തീരദേശ ജനത പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരായി. 1957 ലെ മൈനിംഗ് നിയമവും തുടര്‍ന്ന് വന്ന നിയമ ഭേദഗതികളും ലംഘിക്കപ്പെടുന്നു. ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് ഖനനം നടത്തുന്ന വ്യക്തിയോ സ്ഥാപനമോ പരിഹാരം കാണണമെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ ഒരു തരത്തിലുള്ള സഹായവും ഖനന മേഖലയിലെ ജനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഖനനം മൂലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജന ജീവിതം ദുസ്സഹമായിത്തീര്‍ന്നെന്ന് അംഗീകരിക്കാന്‍ പോലും ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല.
വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടും പുനരധിവാസം ലഭിക്കാതെ വാടക വീട്ടില്‍ കഴിയുന്ന നിരവധിയാളുകള്‍ ഇന്നും തീരമേഖലയിലുണ്ട്.മത്സ്യബന്ധനം നടത്തിയിരുന്ന തീരം നഷ്ടമായത് എങ്ങനെയാണിവര്‍ നികത്താന്‍ പോകുന്നത്.ഇവിടേയ്ക്കാണിനി സ്വകാര്യ കമ്പനി കൂടി ഖനനത്തിനായി വരാന്‍ പോകുന്നത്.പൊതുമേഖലാ കമ്പനികള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത ഇത്തരം പ്രശ്‌നങ്ങളെ സ്വകാര്യ കമ്പനികള്‍ക്ക് പരിഹരിക്കും എന്ന പ്രതീക്ഷയും വേണ്ട.
ഇവിടെയാണ് ഇത്തരം വിഷയം ഏറ്റെടുത്ത് തിരയും തീരവും ജീവനും ജീവിതവും സംരക്ഷിക്കണമെന്നുള്ള മുദ്രാവാക്യമുയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന തീരദേശ ഗ്രീന്‍ മാര്‍ച്ചിന്റെ പ്രസക്തി. കടലും കരയും ആകാശവും കഴുകന്‍ കണ്ണുമായി ലാഭകൊതിയോടെ ചൂഷണത്തിന് വിധേയമാക്കാനുള്ള ഏത് നീക്കത്തേയും ചെറുക്കാന്‍ നമുക്കാവണം. മുറിവേല്‍ക്കാത്ത ഭുമിക്കായി പരിസ്ഥിതി ദിനത്തില്‍ നടത്തുന്ന ഗ്രീന്‍ മാര്‍ച്ചില്‍ സമൂഹത്തിലെ വിവിധ തലങ്ങളിലെ വ്യക്തികള്‍ പങ്കെടുക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍, ജീവനക്കാര്‍, മത്സ്യതൊഴിലാളികള്‍ ,ജനപ്രതിനിധികള്‍ എന്നിവര്‍ ഗ്രീന്‍ മാര്‍ച്ചിന്റെ ഭാഗമാകും. തീരദേശമില്ലാത്ത ജില്ലകളില്‍ പരിസ്ഥിതി സംരക്ഷണത്തിനായും ഗ്രീന്‍ മാര്‍ച്ച് നടത്തും. സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി കൊല്ലം വാടി കടപ്പുറത്തുനിന്നും കൊല്ലം ബീച്ചിലേക്ക് വൈകുന്നേരം 4 മണിക്ക് ഗ്രീന്‍ മാര്‍ച്ച് നടത്തും. കൊല്ലം ബീച്ച് പരിസരത്ത് ചേരുന്ന യോഗം മുന്‍ മന്ത്രിയും നിയമസഭ പരിസ്ഥിതി സമിതിയുടെ മുന്‍ ചെയര്‍മാനുമായ മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും . ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ പരിസ്ഥിതി ഗവേഷകനും കവിയുമായ വിഷ്ണുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. തിരുവനന്തപുരത്ത് വലിയതുറ ബീച്ചിലും പത്തനംതിട്ടയില്‍ ഗാന്ധി പാര്‍ക്കു മുതല്‍ ചുട്ടിപ്പാറവരെയും ആലപ്പുഴയില്‍ വലിയഴീക്കല്‍ ബീച്ച് പാര്‍ക്ക് മുതല്‍ ലൈറ്റ് ഹൗസ് വരെയും കോട്ടയത്ത് വൈക്കം ബോട്ടുകവലയില്‍ നിന്നും ഇണ്ടംതുരുത്തി മനയിലേക്കും എറണാകുളത്ത് ചെറായിലേക്കും തൃശൂരില്‍ ചാവക്കാട് ബീച്ചിലേക്കും മലപ്പുറത്ത് പൊന്നാനി കടപ്പുറത്തും കോഴിക്കോട് കോഴിക്കോട് കടപ്പുറത്തേക്കും കണ്ണൂരില്‍ പയ്യാമ്പലം ശാന്തിതീരം ബീച്ചിലേക്കു കാസര്‍ഗോഡ് പള്ളിക്കര ബീച്ചിലേക്കും വയനാട് മേപ്പാടിയിലേക്കും പാലക്കാട് നിളാതീരത്തും ഇടുക്കിയില്‍ തൊടുപുഴയിലുമാണ് ഗ്രീന്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. ഗ്രീന്‍ മാര്‍ച്ചില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ ഉളവര്‍ പങ്കെടുമെന്നും എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും അഭ്യര്‍ത്ഥിച്ചു.
ജോയിന്റ് കൗണ്‍സില്‍
പരിസ്ഥിതി വോളന്റിയര്‍ സേനക്കും
ഇന്ന് തുടക്കം കുറിക്കും
ഭൂമിക്കും ഭാവിക്കുമായി നടത്തുന്ന ഗ്രീന്‍ മാര്‍ച്ചിനൊപ്പം ജൂണ്‍ 5 മുതല്‍ 10 വരെ 56 ആം സംസ്ഥാന സമ്മേളന ഓര്‍മ്മകള്‍ക്കായി സംസ്ഥാനത്താകെ 1000 ഫലവൃക്ഷ തൈകളും നടും. നടുന്ന ഓരോ ഫല വൃക്ഷത്തൈയെയും പരിപാലിക്കാന്‍ ഓരോ വോളന്റിയറേയും നിശ്ചയിക്കും. ഒരു യൂണിറ്റില്‍ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ രണ്ട് വോളന്റിയര്‍മാരെ വീതം ജൂണ്‍ 10നകം തെരെഞ്ഞെടുക്കും. പരിസ്ഥിതി വാരാചരണം സമാപിക്കുമ്പോള്‍ 1096 പരിസ്ഥിതി സംരക്ഷണ വോളന്ററിയര്‍മാരുടെ രൂപീകരണം പൂര്‍ത്തിയാവുമെന്നും അറിയിച്ചു.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading