“സ്‌കൂള്‍ വാഹനങ്ങളില്‍ പോലീസിന്റെ പരിശോധന ഡ്രൈവര്‍ മദ്യലഹരിയില്‍:കുട്ടികളെ സ്‌കൂളിലെത്തിച്ചത് പോലീസ്”

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായയി ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന് മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകളുണ്ടോ എന്നിവ പരിശോധിക്കുന്നതിനായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6.30 മണിമുതല്‍ 10 മണിവരെ കൊല്ലം സിറ്റി പിരിധിയിലെ 33 സ്ഥലങ്ങളില്‍ സര്‍പ്രൈസ് ചെക്കിങ്ങ് നടത്തി.
കൊല്ലം സിറ്റി പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന 551 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ച് വിദ്യാര്‍ത്ഥികളുമായി എത്തിയ രണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത 3 വാഹനങ്ങള്‍ക്കെതിരെയും നികുതിയടക്കാത്ത 2 വാഹനങ്ങള്‍ക്കെതിരെയും പിഴയും ചുമത്തി.
കൊല്ലം വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ വച്ച് കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയില്‍ തങ്കശ്ശേരിയിലെ വിവിധ സ്‌കൂളുകളിലേക്ക് കുട്ടികളുമായി എത്തിയ കുഞ്ഞാറ്റ എന്ന സ്വകാര്യ വാഹത്തിലെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തുകയും, ഡ്രൈവറായ മുക്കാട് സ്വദേശിയായ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വഴിയില്‍ അകപെട്ട കുട്ടികളെ വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായ ഷമീര്‍ വിദ്യാര്‍ത്തികള്‍ എത്തിയ വാഹനത്തില്‍ തന്നെ സ്‌കൂളുകളിലെത്തിച്ചു. കണ്ണനല്ലൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടുകളില്‍ നിന്ന് കുട്ടികളെ കൂട്ടികൊണ്ടുവരാനായി പോയ സ്വകാര്യ സ്‌കൂളിലെ വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ സ്‌കൂളിലെ രണ്ട് വാഹനങ്ങള്‍ തെക്കുംഭാഗം പോലീസും പാരിപ്പള്ളി പോലീസ് ഒരു വാഹനവും പിടികൂടി പിഴ ചുമത്തി. കരുനാഗപ്പള്ളി പോലീസ് നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ സ്‌കൂളിലെ രണ്ട് വാഹനങ്ങള്‍ക്കെതിരെയും പിഴ ചുമത്തി.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എസിപിമാര്‍ മേല്‍നോട്ടം നല്‍കി. ജില്ലയിലെ 33 സ്ഥലങ്ങളിലായി സ്റ്റേഷന്‍ പട്രോളിംഗ് വാഹനങ്ങളും കണ്‍ട്രോള്‍റൂം വാഹനങ്ങളും സര്‍പ്രൈസ് ചെക്കിങ്ങിന്റെ ഭാഗമായി പരിശോധന നടത്തി. 15 ഇന്‍സ്‌പെക്ടര്‍മാരും 40 എസ്.ഐ മാരുമടക്കം 150 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
മദ്യപിച്ച് പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും, സ്‌കൂള്‍ കൂട്ടികളുടെ വാഹനങ്ങളില്‍ സുകരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നും സര്‍പ്രൈസ് ചെക്കിങ്ങുകള്‍ നടത്തുമെന്നും നിമയലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയച്ചു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…

6 hours ago

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

8 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

8 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

8 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

9 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

10 hours ago