കോഴിക്കോട്: ബലിപ്പെരുന്നാളിന് ടാറ്റായെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി ജമാത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ് ഐ ഒ യുടെ പ്രതിഷേധം.രാജ്യത്ത് വർഗ്ഗീയ വിഷം തുപ്പുന്ന നടപടിയായി ഇത്തരം പ്രതിഷേധങ്ങൾ. മതങ്ങളെ തമ്മിൽ വഴിതെറ്റിക്കുന്ന സമീപനങ്ങൾ പൊതു സമൂഹത്തിന് ചേർന്നതല്ല. ഇങ്ങനെ ബഹിഷ്ക്കരണ നടപടികൾ വന്നാൽ ലിസ്റ്റ് നോക്കി വസ്ത്രം മാറാൻ ആളുകൾ തയ്യാറായാൽ എന്താവും സ്ഥിതി.വിദ്യാർത്ഥി സം ഘടനയായ എസ്ഐഒ പ്രതി ഷേധം. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഘടനയുടെ നേതൃ ത്വത്തിൽ ടാറ്റയുടെ വസ്ത്ര വ്യാ പാര ശൃംഖലയായ സുഡിയോ യിലേക്ക് മാർച്ച് നടത്തി. ഇസ്ര യേലിനെ പിന്തുണയ്ക്കുന്ന ബ്രാൻ സുകളെ ബഹിഷ്കരിക്കണമെന്നാ ണ് ആഹ്വാനം. സാറ, ടാറ്റ സുഡിയോ, വെസ്റ്റ് സൈഡ് എന്നീ ബ്രാൻഡുകൾ തിവാക്കണമെന്ന് ആഹ്വാനം. ഇസ്രയേൽ വിഷയം എല്ലാവർക്കും അറിയാവുന്നതും അതിൽ പ്രതിഷേധം ഉള്ളവരുമാണ് നമ്മൾ. അതിൻ്റെ പേരിൽ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന തുണിത്തരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന ആഹ്വാനം ശരിയാണോ എന്ന് ആ സംഘടന പുന:പരിശോധന നടത്തുക. ഇത്തരം സമീപനങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും കേരളീയ സമൂഹം അതിനെ ചെറുക്കണം.




