ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രസ്ഥാനം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഇടിച്ചു കയറുന്നു എന്ന് മനസ്സിലാക്കി അതിനെതിരെ വാളെടുത്തതാണോ ഇത്തരം ഒരു ആരോപണവുമായി വന്നത് എന്ന് ജീവനക്കാർക്ക് സംശയമില്ലാതില്ല. ഉന്നതരുടെ കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സാധാരണക്കാരായ ജീവനക്കാർ കൂടിയതിനകത്ത് ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ അവരുടെ പേരോ അവരുടെ വകുപ്പ് ഇനം തിരിച്ച് പറയാൻ ഇതുവരെ ധനകാര്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുമ്പോൾ കേരളത്തിൻറെ ധനകാര്യ വകുപ്പിനും മന്ത്രിക്കും ബോധ്യപ്പെട്ട സാഹചര്യത്തിൽ അതിൻ്റെ കൃത്യമായ വിവരം കൃത്യമായി ജനങ്ങൾക്ക് അറിയാൻ ജീവനക്കാർക്ക് അറിയാൻ ആഗ്രഹമുണ്ടാകാറില്ലേ? അങ്ങനെയുള്ളപ്പോൾ അതിൻ്റെ കൃത്യമായ വിവരംമന്ത്രിനൽകാൻ തയ്യാറാകണം. അന്വേഷണം നടക്കട്ടെ എന്നല്ല പറയേണ്ടത്. അങ്ങനെയെങ്കിൽ അന്വേഷിച്ചല്ലെ കണ്ടെത്തിയത്? ഒളിച്ചുകളി നടത്താൻ പാടില്ല. ആ ഒളിച്ചുകളി എന്തിനുവേണ്ടിയാണ് എന്ന് ജീവനക്കാർക്കും തിരിച്ചറിയാം. കേരളം ഇന്നുവരെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ ഒരു പരിധിവരെ നൽകിയ കഴിഞ്ഞകാല ഗവൺമെന്റുകളെ നമുക്ക് മറക്കാൻ കഴിയില്ല. പ്രത്യേകിച്ചും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറ് എന്നൊക്കെ ഭരിച്ചിട്ടുണ്ടോ അന്നൊക്കെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് .എന്നാൽ കഴിഞ്ഞ ഗവൺമെൻറ് അതിന് വിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. സർക്കാർ ജീവനക്കാരൻ സംഘടിക്കുന്നു എന്ന് മനസ്സിലായപ്പോൾ ജീവനക്കാരന്റെ പെടലിക്ക് ഇരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത് ശരിയല്ല. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി അത് കണ്ടില്ലെന്ന് നടിക്കുവാൻ ആവില്ല.അതിനിടയിൽ മോശപ്പെടുത്തൽ സമീപനങ്ങളും. സാധാരണ ജനങ്ങളോട് കാണിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ സർക്കാർ ജീവനക്കാരോടും അധ്യാപകരോടും സർക്കാർ കാണിക്കേണ്ടത്. അവരും മനുഷ്യരാണ് ..പബ്ലിക് സർവീസ് കമ്മീഷന്റെ ടെസ്റ്റ് എഴുതി വളരെ പാടുപെട്ട് സർവീസിൽ കയറുന്ന ജീവനക്കാരും അധ്യാപകരുമാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ള ജീവനക്കാരെയും പെൻഷൻക്കാരെയും നടുറോഡിലിട്ട് തല്ലുന്ന മാതിരിയാണ് ഇപ്പോൾ നടത്തിയിട്ടുള്ള ഈ മാധ്യമ സംസാരം. ഇത്തരം തെറ്റായ സമീപനങ്ങൾ സ്വീകരിക്കുമ്പോൾ ഒരു ശരിയുടെ സമീപനം കൂടി സ്വീകരിക്കുവാൻ ധനകാര്യമന്ത്രിക്ക് ആവതുണ്ട്എന്നുള്ളത് ധനകാര്യ മന്ത്രി തന്നെ തിരിച്ചറിയണം. കേരളം കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിമാർ ഉണ്ടായിരുന്നു എന്നുള്ളതും ഈ ധനകാര്യ മന്ത്രി തിരിച്ചറിയേണ്ടതാണ്.ഇതിൻ്റെ പിന്നിൽ മറ്റു പല അജണ്ടകളും ഉണ്ടോ എന്നും സംശയിക്കണം.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ…
കൊച്ചി: മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ'മറുവശത്തിൽ…
പാലക്കാട്ആലത്തൂരിൽമകന്റെ14വയസ്സുള്ളകൂട്ടുകാരനൊപ്പംവീട്ടമ്മനാടുവിട്ടു. തട്ടിക്കൊണ്ടുപോകലിന് വീട്ടമ്മയ്ക്കെതിരെ കേസ്.14 കാരനൊപ്പം ഒളിച്ചോടിയ 35 കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 14…
പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിക്കുന്ന "ദാസേട്ടന്റെസൈക്കിൾ" മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു. "ഐസ് ഒരതി "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ…
ഇൻഷുറൻസ് ലംഘനം കെഎസ്ആർടിസി ക്കെതിരെ കേസെടുത്തു. മാവേലിക്കര : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുകയും അതുവഴി പൊതുജന സുരക്ഷ അപകടത്തിലാക്കുകയും നിയമപരമായ…
ജില്ലയിൽ നടന്ന തദ്ദേശ ഉപെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം കൊല്ലം : ജില്ലയിൽ നടന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ…