Categories: National NewsPolitics

മോദി കള്‍ട്ടോ? വിപരീത സമഗ്രാധിപത്യമോ? സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വ്വചിക്കേണ്ടതെങ്ങിനെ?കെ.സഹദേവന്‍

ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കിയെ സംബന്ധിച്ച് ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം’ എന്ന പുസ്തകം തയ്യാറാക്കുന്ന അവസരത്തില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ ഏത് രീതിയില്‍ നിര്‍വ്വചിക്കാം എന്നത് ഒരു സുപ്രധാന വിഷയമായി മുന്നില്‍ വന്നിരുന്നു. നരേന്ദ്ര മോദി എന്ന കരിസ്മാറ്റിക് ബിംബത്തെ മുന്‍ നിര്‍ത്തി രാജ്യത്ത് പരമ്പരാഗത രീതിയിലുള്ള ഒരു സമഗ്രാധിപത്യ രാഷ്ട്രീയ വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പലരും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും മോദി കേവലം ഒരു പാവ മാത്രമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ പലപ്പോഴായി നമ്മുടെ മുന്നിലേക്കെത്തുന്നത് കാണാം. തന്നെ മാത്രം ഉയര്‍ത്തിക്കാണിക്കുന്ന ഒരു നാര്‍സിസ്റ്റ് മനോഭാവം നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവില്‍ പ്രകടമായി കാണാന്‍ സാധിക്കുമെങ്കിലും രാജ്യത്തിന്റെ പൊതുവായ രാഷ്ട്രീയ സ്വഭാവത്തെ നിര്‍വ്വചിക്കാന്‍ അത് മതിയാകുമെന്ന് തോന്നുന്നില്ല.

ഹിന്ദുത്വത്തിലധിഷ്ഠിതമായ ഒരു സമഗ്രാധിപത്യ രാഷ്ട്രീയ ഭരണകൂടം എന്ന സംഘപരിവാര്‍ ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്ന് മറ്റെല്ലാവരെയും പോലെത്തന്നെ സംഘപരിവാരങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം അതിലേക്കുള്ള മുന്നേറ്റത്തില്‍ പരസ്പരാശ്രിത സംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കിക്കും സംഘപരിപാര്‍ രാഷ്ട്രീയത്തിനും സാധിക്കുന്നുണ്ടെന്നതും വസ്തുതയാണ്.

സംഘപരിവാരത്തിന്റെ ദീര്‍ഘകാല അജണ്ടയ്ക്ക് അനുരൂപമാകുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ ഭരണകൂടത്തിന്റെ നിര്‍മ്മിതിയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നിസ്സംശയം പറയാവുന്നതാണ്. നിലവിലെ ഇന്ത്യനവസ്ഥയെ നിര്‍വ്വചിക്കാന്‍ ഏറ്റവും അനുരൂപമായ പദം അമേരിക്കന്‍ ചിന്തകനായിരുന്ന ഷെല്‍ഡന്‍ വോളിന്‍ (Sheldon Wolin) മുന്നോട്ടുവെച്ച ‘വിപരീത സമഗ്രാധിപത്യം’ (inverted totalitarianism) ആണെന്ന് പറയാവുന്നതാണ്.

കോര്‍പ്പറേറ്റ് ശക്തികളുടെ രാഷ്ട്രീയ പ്രവേശനത്തെയും പൗരസമൂഹത്തിന്റെ രാഷ്ട്രീയമായ വിഘടനത്തെയുമാണ് ‘വിപരീത സമഗ്രാധിപത്യം’ അഥവാ ‘ഇൻവേർട്ടഡ് ടോട്ടാലിറ്റേറിയനിസം’ പ്രതിനിധീകരിക്കുന്നതെന്ന് ഷെല്‍ഡന്‍ വോളിന്‍ വിശദീകരിക്കുന്നു. ക്ലാസിക്കല്‍ രൂപത്തിലുള്ള സമഗ്രാധിപത്യത്തിലേതെന്നപോലെ ഒരു ജനാധിപത്യവാദിയെയോ, കരിസ്മാറ്റിക് നേതാവിനെയോ ചുറ്റിപ്പറ്റിയല്ല വിപരീത സമഗ്രാധിപത്യം പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന, കോര്‍പ്പറേറ്റ് സ്റ്റേറ്റിന്റെ നിഴല്‍ഭരണത്തിന് കീഴിലാണ് അതിന്റെ മുന്നോട്ടുപോക്ക്. വോളിന്‍ വിശദീകരിക്കുന്നു: ”ക്ലാസിക്കല്‍ സമഗ്രാധിപത്യത്തിലെന്നതുപോലെ, വിപരീത സമഗ്രാധിപത്യത്തിന് പിന്നിലെ കോര്‍പ്പറേറ്റ് ശക്തികള്‍ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഘടനകളെ പുതിയതും വിപ്ലവകരവുമായ ഘടനകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നില്ല. അവര്‍ പുതിയ ചിഹ്നങ്ങളും പ്രതിരൂപങ്ങളും ഇറക്കുമതി ചെയ്യുന്നില്ല. അവര്‍ ഒരു സമൂലമായ ബദല്‍ വാഗ്ദാനം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും ബഹുമാനിച്ചുകൊണ്ടാണ് വിപരീത സമഗ്രാധിപത്യത്തില്‍ കോര്‍പ്പറേറ്റ് ശക്തി പ്രവര്‍ത്തിക്കുന്നത്. അതേസമയം ഈ കോര്‍പ്പറേറ്റ് ശക്തികള്‍ ജനാധിപത്യത്തെ അസാധ്യമാക്കുന്ന തരത്തില്‍ അധികാരത്തെ ദുഷിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.”

ക്ലാസിക്കല്‍ ഏകാധിപത്യ ഭരണകൂടങ്ങളില്‍, സാമ്പത്തികശാസ്ത്രം രാഷ്ട്രീയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ‘വിപരീതമായ സമഗ്രാധിപത്യ’ത്തില്‍ ‘സാമ്പത്തികശാസ്ത്രം രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്ന് മാത്രമല്ല, ആധിപത്യത്തോടൊപ്പം വ്യത്യസ്ത രൂപത്തിലുള്ള ക്രൂരതകളും അരങ്ങേറ്റുന്നതായി വോളിന്‍ വിശദീകരിക്കുന്നു. ഇന്ത്യയിലെ ആദിവാസി കോറിഡോറിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇന്ത്യന്‍ കോര്‍പ്പറേറ്റ് സമഗ്രാധിപത്യം സൃഷ്ടിക്കുന്ന ക്രൂരതകളുടെ നേര്‍ക്കാഴ്ച വര്‍ത്തമാന സാഹചര്യങ്ങളില്‍ കണ്ടെത്താവുന്നതാണ്.

വിപരീത സമഗ്രാധിപത്യം ഒരു പ്രത്യയശാസ്ത്രമായി അവതരിക്കുകയോ പൊതുനയങ്ങളാല്‍ വസ്തു നിഷ്ഠമാക്കപ്പെടുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇത് സമഗ്രാധിപത്യത്തിന്റെ ക്ലാസിക്കല്‍ രൂപങ്ങള്‍ പോലെ അപകടകരമാണ്. വിപരീത സമഗ്രാധിപത്യത്തിന്റെ ഒരു വ്യവസ്ഥയില്‍, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്യുന്നതുപോലെ ഭരണഘടന മാറ്റിയെഴുതേണ്ട ആവശ്യമില്ല. നിയമനിര്‍മ്മാണങ്ങളിലൂടെയും അവയുടെ വ്യാഖ്യാനത്തിലൂടെ നിയമാനുസൃതമായ അധികാരം ചൂഷണം ചെയ്താല്‍ മാത്രം മതിയാകും.

കോര്‍പ്പറേറ്റ് രാഷ്ട്രം ‘അവരാല്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് നിയമസാധുതയുള്ളതാക്കപ്പെടുന്നത്’ എന്ന് വോളിന്‍ പറയുന്നു. ജനാധിപത്യത്തെ ഇല്ലാതാക്കാന്‍, അത് ഒരിക്കല്‍ ജനാധിപത്യത്തെ സംരക്ഷിച്ചിരുന്ന നിയമങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും മാറ്റിയെഴുതുകയും വളച്ചൊടിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിയമ നിര്‍മ്മാണ സഭ, നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ എന്നിവകളിലൂടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ ജനാധിപത്യത്തിന്റെ മറവില്‍ നിര്‍വ്വഹിക്കുകയാണ് അത് ചെയ്തുപോരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, കോര്‍പ്പറേറ്റ് അധികാരത്തിന്റെ തണലില്‍, മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന എല്ലാതരം നിയന്ത്രണങ്ങളും നിര്‍ത്തലാക്കുന്നതിനോ അവയെ അവയ്ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നതിനോ ആണ് നിലവിലെ ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മ്മാണ സഭകളും നീതിനിര്‍വ്വഹണ സംവിധാനങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ കാലത്തുതന്നെ കാര്‍ഷിക മേഖലയിലും തൊഴില്‍ മേഖലയിലും വരുത്തിയ പരിഷ്‌കരണങ്ങളും അത്തരം പരിഷ്‌കരണങ്ങളോടുള്ള നീതിന്യായ സംവിധാനങ്ങളോടുള്ള പ്രതികരണങ്ങളും ശ്രദ്ധിച്ചുനോക്കിയാല്‍ ഇത് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…

8 hours ago

അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്.

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…

8 hours ago

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.

" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…

8 hours ago

മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…

9 hours ago

സിഐടിയുവിന്റെ അനിശ്ചിതകാല സമരം ,ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിൽ.

ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്.…

9 hours ago

ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്.

തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ…

9 hours ago