തിരുവനന്തപുരം:യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് ഭരണത്തിൽ കഴിഞ്ഞ 9 വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തു. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ശമ്പളം പരിഷ്കരിക്കും. സർവ്വീസ് വെയിറ്റേജാണ് ശമ്പള പരിഷ്കരണത്തിന്റെ ആത്മാവ്. സർവീസ് വെയിറ്റേജോടുകൂടിയുള്ള ശമ്പള പരിഷ്കരണം യു.ഡി.എഫ് നടപ്പിലാക്കും. ജീവിതനിലവാരം കുത്തനെ ഉയരുമ്പോൾ അതിനാനുപാതികമായി ജീവനക്കാരുടെ വേതനവർദ്ധനവ് നൽകുന്നതിന് പകരം തുടർച്ചയായ ആനുകൂല്യ നിഷേധമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഇടത് സർക്കാർ പിന്തുടരുന്ന ഈ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണപക്ഷത്തെ ഒരു സംഘടന തന്നെ പണിമുടക്ക് രംഗത്തേക്ക് വന്നിരിക്കുന്നത് സ്ഥിതിഗതികൾ എത്രത്തോളം മോശമാണെന്നത് വ്യക്തമാക്കുന്നു. സർക്കാരിന്റെ നയങ്ങളെ തള്ളി ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയുടെ സർവ്വീസ് സംഘടനകൾ പണിമുടക്കിയത് സർക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഇങ്ങനെ നിരന്തരമായി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ കാലം ചില പാഠങ്ങൾ പഠിപ്പിക്കും. അതിനുള്ള സമയം സമാഗതമായിരിക്കുന്നു. സ്തുതിപാടകർ എഴുതുന്ന കാവ്യങ്ങളിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി ജീവനക്കാർ വിലാപകാവ്യം രചിച്ചു കഴിഞ്ഞിരിക്കുകയാണെന്നത് തിരിച്ചറിയുന്നില്ല.
2025 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടുത്ത ഗഡു ക്ഷാമബത്ത അനുവദിക്കാതിരിക്കേ 19% ക്ഷാമബത്ത കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിൽ ഒന്ന് ഓരോ മാസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 4 വർഷം കൊണ്ട് ലഭിക്കേണ്ട 24% ക്ഷാമബത്തയിൽ ആകെ 5% മാത്രമാണ് അനുവദിച്ചത്. അതിൽ 78 മാസത്തെ കുടിശ്ശിക ഇല്ലാതാക്കി. അൻപതിനായിരം മുതൽ 1.5 ലക്ഷം രൂപ വരെ ഈയിനത്തിൽ ജീവനക്കാരിൽ നിന്നും സർക്കാർ കൊള്ളയടിച്ചു. അഞ്ചുവർഷമായി ലീവ് സറണ്ടർ പിടിച്ചു വെച്ചിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ലീവ് സറണ്ടർ ലഭിക്കില്ലായെന്നത്, ലീവ് സറണ്ടർ നീട്ടിവെച്ചു കൊണ്ടുള്ള ഉത്തരവുകളിലൂടെ ജീവനക്കാർക്ക് ബോധ്യപ്പെട്ടു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് 2016 ലെയും 2021ലെയും നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടനപത്രികയിലൂടെ വാഗ്ദാനം നൽകിയെങ്കിലും അത് പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പങ്കാളിത്ത പെൻഷന്റെ വിഹിതം കേന്ദ്രത്തിൽ 14% നൽകിയിട്ടും കേരളത്തിൽ അത് 10% ആയി തന്നെ തുടരുന്നു. കേന്ദ്രത്തിൽ ഡി.സി.ആർ.ജി.എ അനുവദിച്ചപ്പോൾ കേരളത്തിൽ അത് നിഷേധിച്ചു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പിൻവലിച്ചു.
നിലവിലുണ്ടായിരുന്ന ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ഉപേക്ഷിച്ചാണ് ജീവനക്കാർ സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയായ മെഡിസപ്പിൽ അംഗമായത്. എന്നാൽ ഈ പദ്ധതിയിൽ അംഗമായതിന്റെ പേരിൽ ആശുപത്രികളിൽ നിന്നും യാതൊരു പരിരക്ഷയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല തികഞ്ഞ പരിഹാസവും അവഹേളനവും നേരിടേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം.
വളരെ മികച്ച ശമ്പളപരിഷ്കരണം എന്ന് തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കിയ പതിനൊന്നാം ശമ്പളം പരിഷ്കരണത്തിന്റെ അരിയർ തുക നാളിതുവരെ ജീവനക്കാർക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. അന്ന് കുടിശ്ശികയായിരുന്ന 16% ക്ഷാമബത്ത പി.എഫിൽ ലയിപ്പിച്ചതായി ഉത്തരവിറക്കിയെങ്കിലും ലോക്കിൽ പീരിയഡ് കഴിഞ്ഞിട്ടും അത് പിൻവലിക്കാൻ സാധിച്ചിട്ടില്ല. അന്ന് വരെ നല്കിയിരുന്ന ആനുകൂല്യങ്ങളായ ഭവന വായ്പാ പദ്ധതി, സി.സി.എ, ഫിറ്റ്മെന്റ് ബെനിഫിറ്റ്, സർവീസ് വെയിറ്റേജ് തുടങ്ങിയുള്ളവ കവർന്നെടുത്തു.
ചുരുക്കത്തിൽ എട്ടര വർഷത്തെ ഭരണം സർക്കാർ ജീവനക്കാരെ സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്. ഈ സർക്കാരിന്റെ ജീവനക്കാരോടുള്ള കടുത്ത അവഗണനകൾ അനസ്യൂതം തുടരുമ്പോൾ ഇത്തരം നീതിനിഷേധങ്ങൾ അവസാനിപ്പിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിക്കാനായി നടന്ന പണിമുടക്ക് ജീവനക്കാർ അവസരോചിതമായി ഏറ്റെടുത്തിരിക്കുകയാണെന്നും തുടർന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
60 ശതമാനത്തിലധികം പേർ പണിമുടക്കിൽ പങ്കെടുത്തതായി സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. ഡയസ്നോൺ സ്ഥലംമാറ്റ ഭീഷണി എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ജീവനക്കാർ പണിമുടക്കിയത്.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.
ജി.സുബോധൻ, കെ.സി സുബ്രഹ്മണ്യൻ, എ.എം ജാഫർ ഖാൻ, വട്ടപ്പാറ അനിൽ, എം.എസ്. ഇർഷാദ്, ആർ അരുൺ കുമാർ, എൻ മഹേഷ്, സുഭാഷ് ചന്ദ്രൻ, സന്തോഷ്, വി.എസ്. രാജീവ്, മേരി പുഷ്പം, പുരുഷോത്തമൻ, എ.പി സുനിൽ, ബി പ്രദീപ് കുമാർ, അനസ്, എന്നിവർ സംസാരിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…
കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…
വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…